Breaking News
ശാന്തിനികേതൻ മദ്റസ അൽ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ | പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും | ഖത്തർ സംസ്‌കൃതി ചിത്രപ്രദർശനം ജൂൺ 13 വെള്ളിയാഴ്ച | ഖത്തർ ടൂറിസം അവാർഡ്,ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം | മദീനയിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി അദ്ധ്യാപിക മരിച്ചു | സമാധാന ചർച്ചയിലെ പങ്കാളിത്തം,ഇസ്രായേൽ അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഹമാസ് | അനധികൃതമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച അഞ്ച് ഫാൽക്കൺ പക്ഷികളെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി | സൗദിയിൽ കാണാതായ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി |
ന്യൂയോർക്കിൽ ഖത്തർ അമീർ നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് തുർക്കി അംബാസഡർ

September 20, 2023

Gulf_Malayalam_News

September 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ന്യൂയോർക്കിൽ ഖത്തർ അമീർ എച്ച് എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നടത്തിയ പ്രസംഗത്തിന് അഭിനന്ദനവുമായി തുർക്കി അംബാസഡർ ഡോ. മുസ്തഫ ഗോക്സു. സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കാനുള്ള ഖത്തറിന്റെ സ്ഥിരമായ സമീപനമാണ് ന്യൂയോർക്കിൽ നടന്ന 78-ാമത് യുഎൻ ജനറൽ അസംബ്ലിയിൽ അമീർ നടത്തിയ പ്രസംഗത്തിലും പ്രതിഫലിച്ചതെന്ന് ഖത്തറിലെ തുർക്കി അംബാസഡർ പറഞ്ഞു.

അന്താരാഷ്ട്ര പ്രതിസന്ധികൾക്ക് സമാധാനപരമായ പരിഹാരം സംബന്ധിച്ച് തുർക്കിയും ഖത്തറും തമ്മിലുള്ള അഭിപ്രായങ്ങളിലെ സമാനതയും അംബാസഡർ ചൂണ്ടിക്കാണിച്ചു..തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഖത്തറിന്റെ നയതന്ത്ര വൈഭവത്തെയാണ് അമീർ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ, മൊറോക്കോ, ലിബിയ, യെമൻ, സിറിയ, എന്നിവിടങ്ങളിലെ പ്രതിസന്ധികൾക്ക് പിന്തുണ അറിയിച്ചതിനും അമീറിനെ അംബാസഡർ അഭിനന്ദിച്ചു.

സൗദി അറേബ്യയും ഇറാനും, ഈജിപ്തും, തുർക്കിയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും, ഈ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ സാക്ഷ്യം വഹിച്ച മുന്നേറ്റത്തെക്കുറിച്ച് അമീർ സൂചിപ്പിച്ചതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ഥിരതയും ഐക്യവും ആഗ്രഹിക്കുന്ന നയതന്ത്ര നയമാണ് തുർക്കിയും ഖത്തറും പങ്കിടുന്നതെന്നും അംബാസഡർ വ്യക്തമാക്കി..

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News