Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷം: റഫ അതര്‍ത്തികളിലൂടെ ഫലസ്തീനികള്‍ക്ക് പാലായനം അനുവദിച്ചു

November 01, 2023

news_malayalam_rafa_border_updates

November 01, 2023

ന്യൂസ്‌റൂം ഡെസ്ക്

ഗസ: ഫലസ്തീനികളെ ഒഴിപ്പിക്കുന്നതിനായി ഫലസ്തീന്‍- ഈജിപ്ത് അതിര്‍ത്തിയായ റഫ തുറന്നു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ 81 ഫലസ്തീനികളെ ആദ്യഘട്ടത്തില്‍ റഫ അതിര്‍ത്തി വഴി ഒഴിപ്പിക്കും. ഗസയില്‍ സംഘര്‍ഷം ആരംഭിച്ച ഒക്ടോബര്‍ 7ന് ശേഷം ആദ്യമായാണ് ഫലസ്തീനികള്‍ക്കായി റഫ അതിര്‍ത്തി തുറക്കുന്നത്. 

അതേസമയം എല്ലാ വിദേശികള്‍ക്കും അതിര്‍ത്തി വഴി പ്രവേശനം അനുവദിക്കില്ല. റെഡ് ക്രോസ് മുഖേന എംബസികളില്‍ നിന്ന് വിവരം ലഭിച്ചവര്‍ക്ക് മാത്രമേ റഫ അതിര്‍ത്തി വഴി പോകാനാകൂ. റഫ ക്രോസിംഗില്‍ നിന്ന് ആളുകളും വാഹനങ്ങളും തുറന്ന ഗേറ്റുകളിലൂടെ കടന്നുപോകുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. നിരവധി പേര്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുന്നതും ചിത്രങ്ങളില്‍ കാണാന്‍ കഴിയും.  

അതേസമയം മാനുഷിക സഹായത്തിനായി ഗസയില്‍ വേഗത്തില്‍ പ്രവേശിക്കാന്‍ കഴിയുന്നത് അത്യാവശ്യമാണെന്ന് അതിര്‍ത്തി തുറക്കന്നതിന് മുമ്പ് യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News