Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വെടി നിർത്താൻ സമയമായിട്ടില്ലെന്ന് 'ടൈറ്റിൽ സ്പോൺസ'റായ അമേരിക്ക,ഗസയിൽ കൂട്ടക്കുരുതി തുടരുന്നു 

October 24, 2023

news_malayalam_israel_hamas_attack_updates

October 24, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ : ഫലസ്തീൻ പ്രശ്‌നം ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതി അടിയന്തര യോഗം തുടങ്ങാനിരിക്കെ,ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു.ഇന്ന് രാവിലെ മാത്രം 58 പേരാണ് കൊല്ലപ്പെട്ടത്.

ഈജിപ്ത് അതിർത്തിയായ റഫയിൽ നടന്ന ആക്രമണത്തിലാണ് 28 പേർ കൊല്ലപ്പെട്ടത്. ഇതുവഴിയാണ് ഗസ്സയിലേക്ക് സഹായമെത്തിക്കുന്നത്. ഇവിടെ വൻ ആക്രമണം നടത്തി ഗസ്സയിലേക്ക് സഹായമെത്തിക്കുന്നത് തടയുകയാണ് ഇസ്രായേൽ ലക്ഷ്യമെന്നാണ് സൂചന. സഹായമെത്തിക്കുന്നത് തടയരുതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഗസ്സയിൽ വെടിനിർത്തലിനുള്ള സമയമായില്ലെന്ന നിലപാടിലാണ് അമേരിക്ക. ഇസ്രായേലിന് പ്രതിരോധിക്കാൻ ഇനിയും സമയം വേണമെന്ന് അമേരിക്ക വ്യക്തമാക്കി. ഗസ്സയിലെ ആശുപത്രികൾ വൻ പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്. ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയിലെ ഇന്ധനം തീർന്നിരിക്കുകയാണ്. ഇതോടെ ഇൻകുബേറ്ററിൽ കഴിയുന്ന നൂറിലേറെ കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലായി.

ഗസയിലെ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ ജീവന് വേണ്ടി മല്ലിടുകയാണ്. ആശുപത്രി ഇന്‍കുബേറ്ററുകളില്‍ 130 നവജാത ശിശുക്കള്‍ ഉണ്ടെന്നും അവരുടെ പരിചരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ കുറവുണ്ടെന്നും തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

ആശുപത്രിയിലേക്ക് പ്രാഥമിക മരുന്നുകളും മറ്റും അയക്കണമെന്നും അല്ലെങ്കില്‍ വലിയ ദുരന്തം നേരിടേണ്ടി വരുമെന്നും അല്‍-ഷിഫ ആശുപതിയിലെ ഡോക്ടര്‍ നാസര്‍ ബുള്‍ബുള്‍ പറഞ്ഞു. വൈദ്യുതി നിലച്ചാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ 55 കുഞ്ഞുങ്ങളുടെ ജീവന്‍ ഭീഷണിയില്‍ ആവുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഗസയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫയില്‍ ഇന്ധനം തീര്‍ന്നതായും ലോകം മുഴുവന്‍ തങ്ങളെ സഹായിക്കണമെന്നും ഗസ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖിദ്ര ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News