Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകത്ത് സ്വാധീനം ചെലുത്തിയ 100 നേതാക്കളിൽ താലിബാൻ നേതാവ് മുല്ലാ ബരാദറും

September 16, 2021

September 16, 2021

വാഷിംഗ്ടണ്‍: താലിബാന്‍ നേതാവിനെ ഏറ്റവും ലോകത്ത് സ്വാധീനം ചെലുത്തിയവരുടെ പട്ടികയില്‍പെടുത്തി ടൈംമാഗസിന്‍. എല്ലാവര്‍ഷവും അവസാനം പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ 100 പ്രമുഖരുടെ പട്ടികയിലാണ് താലിബാന്‍ നേതാവ് മുല്ല ബരാദറുടെ പേരും ഉള്‍പ്പെട്ടത്. ലോകത്തില്‍ ഏറ്റവും സ്വാധീന ശക്തിയുള്ള ഈ വര്‍ഷത്തെ 100 പ്രമുഖരുടെ പട്ടികയിലാണ് താലിബാന്‍ നേതാവിനും പ്രധാന്യത്തോടെ ഇടംനല്‍കിയിരിക്കുന്നത്. 2001ല്‍ അഫ്ഗാനിലെ അധിനിവേശം നടന്ന മാസത്തെ ടൈംമാഗസിനിലും അന്ന് താലിബാനായിരുന്നു ഒരു പ്രമുഖ വിഷയം. 

അമേരിക്കയുമായി ദോഹയിലെ എല്ലാ സമാധാന ചര്‍ച്ചകളിലും നേതൃത്വം കൊടുത്ത നേതാവാണ് മുല്ല ബാരാദര്‍.താലിബാന്‍ സംഘത്തിലെ ശാന്തനും ഏറെ ബഹുമാനിക്കപ്പെടുന്ന മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് ടൈം മാഗസിന്‍ ബാരാദറിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കയുടെ അഫ്ഗാന്‍ ഉടമ്ബടികളിലെ പ്രത്യേക പ്രതിനിധി സാല്‍മായ് ഖാലീല്‍ സാദയുമായി സ്ഥിരം ബന്ധപ്പെട്ടിരുന്നതും സമാധാന ചര്‍ച്ചാ സമയത്തെ താലിബാന്റെ നേതാവും ബാരാദറായിരുന്നു.

അഫ്ഗാന്‍ മുന്‍ ഭരണകൂടത്തിന്റെ കാലത്ത് 2010ല്‍ ബാരാദറിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അമേരിക്ക അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റകാര്യത്തില്‍ 2018ല്‍ തീരുമാനം എടുത്തതോടെ ബരാദറിനെ പാകിസ്താന്‍ മോചിപ്പിച്ചു. തുടര്‍ന്ന് ഖത്തര്‍ കേന്ദ്രീകരിച്ചാണ് താലിബാന്റെ രാഷ്‌ട്രീയ നേതൃത്വം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : ലിങ്ക് 


Latest Related News