Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റഷ്യ- ഉക്രൈൻ പ്രശ്നം ആഗോളവിപണിയെ ബാധിക്കുന്നു, എണ്ണ വില ബാരലിന് 100 ഡോളർ കടന്നു

February 24, 2022

February 24, 2022

ദോഹ : ഉക്രൈനിലേക്ക് കടന്നുകയറാൻ തന്റെ സൈന്യത്തോട് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ ആജ്ഞാപിച്ചതിന്റെ അലയൊലികൾ ആഗോള മാർക്കറ്റിലും പ്രകടമായിത്തുടങ്ങി. 2014 ന് ശേഷം ചരിത്രത്തിലാദ്യമായി ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ പിന്നിട്ടു. യുദ്ധമുണ്ടായാൽ ഇന്ധനക്ഷാമം നേരിടേണ്ടി വരുമെന്ന ഭീതിയാണ് വിലക്കയറ്റത്തിലേക്ക് നയിച്ചത്. റഷ്യൻ സൈന്യം കടന്നാക്രമിച്ചതിന് പിന്നാലെ ഉക്രൈൻ തലസ്‌ഥാനമായ കീവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഉക്രേനിയൻ ഭരണകൂടം. ഇന്ധനത്തിന് പുറമെ സ്വർണം, അലുമിനിയം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾക്കും വില കുത്തനെ കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 


യൂറോപ്പിൽ വിതരണം ചെയ്യപ്പെടുന്ന ഇന്ധനത്തിന്റെ മൂന്നിലൊന്നും ഉല്പാദിപ്പിക്കുന്നത് റഷ്യ ആയതിനാൽ, യുദ്ധമുണ്ടായാൽ അത് രാജ്യാന്തര വിപണിയെ നേരിട്ട് ബാധിക്കും. കൊറോണ കാരണം നേരിട്ട പ്രതിസന്ധിയിൽ നിന്നും പതിയെ കരകയറി വരുന്ന രാജ്യാന്തര വിപണിക്ക് യുദ്ധം വലിയ പ്രഹരമേല്പിക്കും. ക്രൂഡ് ഓയിൽ ബാരലിന്റെ വില വർധിച്ചതിന് അനുസൃതമായി രാജ്യങ്ങൾ പെട്രോളിനും ഡീസലിനും വില കൂട്ടുകയും, യുദ്ധം സാധാരണക്കാരനെ വളരേ പെട്ടെന്ന് തന്നെ നേരിട്ട് ബാധിക്കുമെന്നും വിദഗ്ദർ ആശങ്ക പ്രകടിപ്പിച്ചു.


Latest Related News