Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇക്കൊല്ലം പ്രതീക്ഷിക്കുന്നത് 54 ബില്യൺ ഡോളറിന്റെ കച്ചവടമെന്ന് ഫൈസർ സി.ഇ.ഒ

February 09, 2022

February 09, 2022

ന്യൂയോർക്ക് : ലോകത്തെമ്പാടുമായി ഈ വർഷം 54 ബില്യൺ ഡോളറിന്റെ കച്ചവടം പ്രതീക്ഷിക്കുന്നതായി ഫൈസർ സി.ഇ.ഒ ആൽബർട്ട് ബൗള. അതേസമയം, ഓഹരി വിദഗ്ദർ കണക്കുകൂട്ടിയതിനേക്കാൾ കുറഞ്ഞ തുകയാണിത്. സി.ഇ.ഒ.യുടെ പ്രസ്താവനയ്ക്ക് പിന്നാലെ കമ്പനിയുടെ ഓഹരി വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ഫൈസറിന്റെ കോവിഡ് വാക്സിന് ലോകത്തെങ്ങും പ്രചാരം ലഭിച്ചതിന് പിന്നാലെ, ഗുളിക രൂപത്തിലുള്ള കോവിഡ് പ്രതിരോധമരുന്ന് വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

പാക്സ്ലോവിഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ഗുളിക തരംഗമായി മാറുമെന്ന ആത്മവിശ്വാസവും ഫൈസർ സി.ഇ.ഒ പങ്കുവെച്ചു. പാക്സ്ലോവിഡ് ഗുളികകളുടെ വില്പന കൂടി കണക്കിലെടുത്താണ് ഈ വർഷം 54 ബില്യൺ ഡോളറിന്റെ വില്പന നടക്കുമെന്ന് ഫൈസർ പ്രവചിച്ചത്. കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചവരുടെ കണക്കുകൾ മാത്രമേ എടുത്തിട്ടുള്ളൂ എന്നും, പാക്സ്ലോവിഡിന്റെ വിപണന സാധ്യത പ്രതീക്ഷിക്കുന്നതിലും കൂടുതലാവുമെന്നും ബൗള കൂട്ടിച്ചേർത്തു. അമേരിക്കയുമായി മാത്രം 20 മില്യൺ പാക്സ്ലോവിഡ് ഗുളികകളുടെ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്നും ഫൈസർ മേധാവി അറിയിച്ചു.


Latest Related News