Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'കണ്ണിന് കണ്ണ്, പല്ലിന് പല്ല്'; ഏതെങ്കിലും തരത്തില്‍ പ്രകോപനം ഉണ്ടാക്കിയാല്‍ ഇസ്രയേലിനെ ചാരമാക്കിക്കളയുമെന്ന് ഇറാന്റെ ഭീഷണി

March 08, 2021

March 08, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


തെഹ്‌റാന്‍: ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള ചെറിയ പ്രകോപനമെങ്കിലും ഉണ്ടായാല്‍തെല്‍ അവീവിനെയും ഹയ്ഫയെയും ചാരമാക്കി മാറ്റുമെന്ന് ഇറാന്റെ ഭീഷണി. ഇറാന്‍ പ്രതിരോധ മന്ത്രി അമീര്‍ ഹതാമിയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. 

'ഏതെങ്കിലും ചെറിയ രീതിയിലുള്ള പ്രകോപനം ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ തെല്‍ അവീവിനെയും ഹെയ്ഫയെയും ഞങ്ങള്‍ ചാരമാക്കി മാറ്റുമെന്ന് സയണിസ്റ്റുകള്‍ മനസിലാക്കണം.' -ഇറാന്‍ പ്രതിരോധ മന്ത്രി ഞായറാഴ്ച പറഞ്ഞു. 

ആവശ്യമെങ്കില്‍ തെഹ്‌റാനെതിരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തെല്‍ അവീവ് തയ്യാറാണെന്നും ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര സമൂഹം തടയുന്നത് വരെ കാത്തിരിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞതിന് പിന്നാലെയാണ് ഇറാന്‍ പ്രതിരോധ മന്ത്രിയുടെ ഭാഷണി. 

'ഭീഷണിപ്പെടുത്തുന്ന ശക്തികള്‍ ആധിപത്യം പുലര്‍ത്തുന്ന ലോകത്ത് അധികാരമില്ലാത്ത രാജ്യം അപമാനിക്കപ്പെടും. കാരണം, ആധിപത്യ ശക്തികള്‍ക്ക് അധികാരത്തിന്റെ ഭാഷയല്ലാതെ മറ്റൊന്നും അറിയില്ല.' -ജനറല്‍ ഹാതമി പറഞ്ഞതായി ഇറാനിയന്‍ സ്റ്റുഡന്റ്‌സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ഇറാന്റെ ശക്തിക്ക് വിവിധ വശങ്ങളുണ്ട്. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ രാജ്യം അതിന്റെ ശക്തി ഉപയോഗിക്കുന്നു. സയണിസ്റ്റുകള്‍ ഇടയ്ക്കിടെ ഇറാനെതിരെ ഭീഷണി മുഴക്കുന്നത് നിരാശ കൊണ്ടാണ്. സുപ്രീം നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞത് പോലെ, ഇറാന്റെ സയണിസ്റ്റ് ഭരണകൂടം ഇറാന്റെ പ്രധാന ശത്രുവല്ല, അവര്‍ക്ക് ഇറാന്റെ വലിപ്പം പോലുമില്ല എന്നും അദ്ദേഹം പറഞ്ഞു. 

2015 ലെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബെയ്ഡന്‍ ഇറാനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറുകയും ഇറാന് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News