Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്രായേൽ കമ്പനിയുമായുള്ള കരാർ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ഗൂഗിൾ, ആമസോൺ തൊഴിലാളികൾ രംഗത്ത്

October 13, 2021

October 13, 2021

ഇസ്രായേൽ ഗവൺമെന്റുമായി ഒപ്പിട്ട കരാർ റദ്ദാക്കാൻ ഗൂഗിളിനും ആമസോണിനും സമ്മർദ്ദം. നാനൂറോളം വരുന്ന തൊഴിലാളികളാണ് ഈ ആവശ്യവുമായി മേലധികാരികൾക്ക് തുറന്ന കത്തെഴുതിയത്. ഇക്കഴിഞ്ഞ മെയ് 24 നാണ് ഇസ്രായേൽ കമ്പനിയായ നിംബസുമായി ഇരുകമ്പനികളും 1.2 ബില്യൺ ഡോളറിന്റെ ഭീമൻ കരാറിൽ ഒപ്പുവെച്ചത്.

ഈ കരാർ പ്രകാരം ഇസ്രായേൽ ഗവണ്മെന്റിനൊപ്പം ഇസ്രായേൽ സൈന്യത്തിനും ഗൂഗിൾ, ആമസോൺ എന്നിവയുടെ സേവനം ലഭിക്കുന്നുണ്ട്. ഇതാണ് തൊഴിലാളികളുടെ രോഷത്തിന് കാരണം. ഫലസ്തീൻ ജനതയ്ക്ക് നേരെ കൊടിയ അക്രമം അഴിച്ചുവിടുന്ന ഇസ്രായേൽ ജനതയോട് സഹകരിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് തൊഴിലാളികൾ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവാദകരാറിൽ ഇരുകമ്പനികളും ഒപ്പുവെക്കുന്നതിന് മുൻപ് തന്നെ തൊഴിലാളികൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തങ്ങൾ നിർമിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഫലസ്തീൻ ജനതയുടെ വിവരങ്ങൾ ഇസ്രായേൽ സൈന്യം ചോർത്തുമെന്നും, ഈ കൊടിയ മനുഷ്യാവകാശലംഘനത്തിന്റെ ഭാഗമാവാൻ തങ്ങൾക്ക് കഴിയില്ലെന്നും തൊഴിലാളികൾ കത്തിൽ കൂട്ടിച്ചേർത്തു.


Latest Related News