Breaking News
മസ്കത്തിൽ റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു,കെട്ടിടം തകർന്ന് രണ്ട് മരണം | മുപ്പത്തിനാലാമത് അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ബാഗ്ദാദിലേക്ക് തിരിച്ചു | ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ കമ്മിറ്റി ജില്ലാതല നീന്തൽ മത്സരം സംഘടിപ്പിച്ചു | ഖത്തറിലെ ദീർഘകാല പ്രവാസിയും എച്.എം.സി ജീവനക്കാരനുമായിരുന്ന ടി വി പി അഹമദ് നാട്ടിൽ നിര്യാതനായി | മെസ്സിയുടെ കേരളത്തിലേക്കുള്ള യാത്ര മുടങ്ങാൻ കാരണ റിപ്പോർട്ടർ ചാനലെന്ന് സംസ്ഥാന കായിക മന്ത്രി | മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സഫാരി സൈനുൽ ആബിദീന് കെഎംസിസി ഖത്തർ സ്വീകരണം ഇന്ന് | ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് ചരിത്ര നേട്ടം, | കാസർകോട് ഉദുമ സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി | സ്‌പോൺസർമാർ പറഞ്ഞുപറ്റിച്ചു,മെസ്സിയും സംഘവും കേരളത്തിൽ കളിക്കില്ല | മസ്കത്തിൽ നിന്നും ഫുജൈറയിൽ നിന്നും കണ്ണൂരിലേക്ക് ഇൻഡിഗോ സർവീസുകൾ ആരംഭിച്ചു |
ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കാന്‍ നാലു കേന്ദ്രങ്ങള്‍ ഒരുങ്ങി

July 13, 2021

July 13, 2021

ജിദ്ദ: ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിനായി കേന്ദ്രങ്ങള്‍ ഒരുങ്ങി.നവാരിയ, സാഇദി, ശറാഅ, അല്‍ഹദാ എന്നിവിടങ്ങളിലെ പാര്‍ക്കിങ് കേന്ദ്രങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.  ഇവിടങ്ങളില്‍ ഹജ്ജ് മന്ത്രാലയം അധികൃതര്‍ പരിശോധന നടത്തി. ദുല്‍ഹജ്ജ് ഏഴ്, എട്ട് തീയതികളിലാണ് തീര്‍ഥാടകരെ സ്വീകരിക്കുക. എല്ലാവരേയും മുന്‍കൂട്ടി സമയം അറിയിക്കും. ഹറം കവാടങ്ങളിലും മുറ്റങ്ങളിലും ആരോഗ്യ മുന്‍കരുതല്‍ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഹജ്ജ്, ഉംറ സഹമന്ത്രി ഡോ. അബ്ദുല്‍ ഫതാഹ് ബിന്‍ സുലൈമാന്‍ മുശാത് പറഞ്ഞു.തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് മൂന്നു രീതികളാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് സഹമന്ത്രി് പറഞ്ഞു.             
ഹജ്ജ് മന്ത്രാലയം അനുവദിച്ച ബസുകളില്‍ സ്വീകരണകേന്ദ്രത്തില്‍ എത്തുന്നവരെ സ്വീകരിക്കുന്നതാണ് ഒരു രീതി. ഹജ്ജ് സര്‍വിസ് കമ്പനികളുടെ ബസുകളില്‍ സ്വീകരണകേന്ദ്രങ്ങളില്‍ എത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കലാണ് രണ്ടാമത്തെ രീതി. സ്വകാര്യ വാഹനങ്ങള്‍ വഴി സ്വീകരണ കേന്ദ്രങ്ങളില്‍ എത്തുന്നവരെ സ്വീകരിക്കുന്നതാണ് മൂന്നാമത്തെ രീതി. ഇവരെയെല്ലാം  കഅബയുടെ ആദ്യ പ്രദക്ഷിണം (ത്വവാഫുല്‍ ഖുദൂമിനായി) മസ്ജിദുല്‍ ഹറാമിലേക്ക് കൊണ്ടുപോകും. മക്ക വാസികളും ത്വവാഫുല്‍ ഖുദൂം നിര്‍വഹിക്കാത്തവരുമായവര്‍ നിശ്ചിത സമയത്ത് ഹജ്ജ് സര്‍വിസ് കമ്ബനികള്‍ നിശ്ചയിച്ച സംഗമകേന്ദ്രത്തിലെത്തണം.

 


Latest Related News