Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ എല്ലാ സ്ഥാപനങ്ങളും മാലിന്യം തരംതിരിച്ചുള്ള കണ്ടയിനറുകൾ സ്ഥാപിക്കണമെന്ന് നിർദേശം,നിയമം ലംഘിച്ചാൽ കനത്ത പിഴ

September 07, 2022

September 07, 2022

 

ദോഹ: ഒക്ടോബർ ഒന്ന് മുതൽ രാജ്യത്തെ എല്ലാ കമ്പനികളും സ്ഥാപനങ്ങളും അവരുടെ സ്ഥാപനങ്ങൾക്ക് സമീപം മാലിന്യം തരംതിരിക്കുന്ന കണ്ടൈനറുകൾ വെക്കണമെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് ഉൾപെടെയുള്ള  നടപടി സ്വീകരിക്കുമെന്നും  മുനിസിപ്പാലിറ്റി മന്ത്രാലയം മുന്നറിയിപ്പ് നൽകി.

2017 ൽ പുറത്തിറക്കിയ ലോ നമ്പർ 18 പ്രകാരം കമ്പനികൾ മാലിന്യം തരംതിരിക്കുന്ന കണ്ടൈനറുകൾ സ്ഥാപനങ്ങൾക്കുള്ളിലും പുറത്തും വെക്കണമെന്നാണ് നിർദേശം.എന്നാൽ പലരും ഈ നിയമം പാലിക്കുന്നില്ലെന്ന്  മന്ത്രാലയത്തിലെ നിയമവിഭാഗം ഡയറക്ടർ അഹ്മദ് യൂസുഫ് അൽ ഇമാദി പറഞ്ഞു.

ഹോട്ടലുകൾ, ഷോപ്പിംഗ് സെന്ററുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അൽ ഇമാദി ഇക്കാര്യം വ്യക്തമാക്കിയത്. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കുന്നതിനെക്കുറിച്ചും ഘരമാലിന്യം തരംതിരിക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം കമ്പനികളെ ഓർമ്മപ്പെടുത്തി.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖല വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതേസമയം സാമൂഹിക പ്രതിബദ്ധത മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്ലാസ്റ്റിക് നിർമാതാക്കളുമായി മന്ത്രാലയം ചർച്ച നടത്തിയതായും റീസൈക്കിൾ ചെയ്യാവുന്ന ബാഗുകളെക്കുറിച്ചു നിർദേശങ്ങൾ നൽകിയതായും ഇവയുടെ ഉൽപ്പാദനം തുടങ്ങിയാൽ ഒറ്റപ്രാവശ്യം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കുള്ള നിരോധനം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News