June 04, 2023
June 04, 2023
ന്യൂസ്‌റൂം ബ്യുറോ
ന്യൂദല്‍ഹി: ഒഡീഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ വ്യാജ പ്രചരണം. ട്രെയിന്‍ അപകടത്തിന് പിന്നില്‍ മുസ്‌ലിങ്ങളാണെന്നാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചരണം.
It has come to notice that some social media handles are mischievously giving communal colour to the tragic train accident at Balasore. This is highly unfortunate.
— Odisha Police (@odisha_police) June 4, 2023
Investigation by the GRP, Odisha into the cause and all other aspects of the accident is going on.
അതേസമയം,വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്ന കെട്ടിടം ബഹനങ്കയിലെ ഇസ്‌കോണ്‍ ക്ഷേത്രമാണെന്ന് ദി ക്വിന്റിന്റെ ഫാക്ട് ചെക്കിങ്ങിലൂടെ കണ്ടെത്തി. ഇത് എഡിറ്റ് ചെയ്ത് മസ്ജിദാക്കിയാണ് മുസ്‌ലിങ്ങളാണ് അപകടത്തിന് കാരണമായതെന്ന് ഹുന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്.
ഇതിനിടെ,ഒഡീഷ ട്രെയിൻ ആക്രമണത്തെ മുൻനിര്‍ത്തി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഒഡീഷ പോലീസ് മുന്നറിയിപ്പ് നൽകി.
നിരവധി പരാമര്‍ശങ്ങള്‍ ശ്രദ്ധയിൽ പെട്ടതായും ഇനിയും ഇത്തരത്തിലുണ്ടായാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
‘ചില മീഡിയാ ഹാൻഡിലുകള്‍ ട്രെയിൻ അപകടത്തെ വര്‍ഗീയവത്ക്കരിക്കാൻ ശ്രമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്നും പങ്കുവെക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കാൻ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും’; ഒഡീഷ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ഒഡീഷ ട്രെയിൻ അപകടത്തെ വളരെ മോശം രീതിയില്‍ വര്‍ഗീയവത്ക്കരിക്കാൻ ചില വലതുപക്ഷ ഹാൻഡിലുകള്‍ ശ്രമം നടത്തിയിരുന്നു. ‘ദി റാൻഡം ഇന്ത്യൻ’ എന്ന ട്വിറ്റര്‍ ഹാന്റിലില്‍ നിന്ന് അപകടം നടന്ന പ്രദേശത്തിനടുത്തുള്ള മുസ്ലിം പള്ളിയെ ചൂണ്ടിക്കാട്ടി വിദ്വേഷപ്രചാരണം നടന്നിരുന്നു. എന്നാല്‍ അത് മുസ്ലിം പള്ളിയല്ല, ഹിന്ദു ക്ഷേത്രമാണെന്ന് പിന്നീട് തെളിയുകയുണ്ടായി. മറ്റ് ഹാൻഡിലുകളില്‍നിന്ന് അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തം നല്‍കാൻ വരുന്നത് ഹിന്ദുക്കള്‍ മാത്രമെന്നും മുസ്ലിങ്ങള്‍ വരുന്നില്ലെന്നുമുള്ള തരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടായിരുന്നു.
ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf