Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗൾഫ് ഉച്ചകോടി,ഖത്തർ അമീറും ഈജിപ്ഷ്യൻ പ്രസിഡന്റും പങ്കെടുത്തേക്കുമെന്ന് സൂചന 

December 28, 2020

December 28, 2020

ദോഹ : ജനുവരി അഞ്ചിന് റിയാദിൽ നടക്കാനിരിക്കുന്ന നിർണായക ഗൾഫ് ഉച്ചകോടിയിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി പങ്കെടുക്കുമെന്ന് ചില ഗൾഫ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖുദ്സ് പത്രം റിപ്പോർട്ട് ചെയ്തു.സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ   ക്ഷണം സ്വീകരിച്ചാണ് ഈജിപ്ഷ്യൻ പ്രസിഡൻറ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഗൾഫിൽ നിലനിൽക്കുന്ന പ്രതിസന്ധി അവസാനിപ്പിക്കാനും അതിലേക്ക് നയിച്ച കാരണങ്ങൾക്ക് അറുതി വരുത്താനും സഹായകമായ കരാറിലേക്കെത്താൻ ഉച്ചകോടി ഇടയാക്കുമെന്നാണ് പ്രതീക്ഷ. ഈജിപ്ഷ്യൻ പ്രസിഡൻറിൻറെ വരവ് ഈ പ്രതീക്ഷയെ ബലപ്പെടുത്തുന്നതുമാണ്.ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഉച്ചകോടിയിൽ  പ്രഖ്യാപിക്കുമെന്നതിന്റെ സൂചനയാണ് ഉച്ചകോടിയിലെ ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ പങ്കാളിത്തമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നുള്ള ഉന്നത നേതാക്കന്മാരുടെ സാന്നിധ്യത്തിലാവും ഉച്ചകോടി സമ്മേളിക്കുന്നതെന്നും ചില വൃത്തങ്ങൾ അറിയിക്കുന്നു.

ഗള്‍ഫ് ഉച്ചകോടിക്കു മുന്നോടിയായി ഞായറാഴ്ച നടന്ന വിദേശ മന്ത്രിമാരുടെ സുപ്രധാന യോഗത്തില്‍ ഖത്തര്‍ വിദേശ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അൽതാനി പങ്കെടുക്കാതിരുന്നത് നിരീക്ഷകരില്‍ ചില സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ അല്‍മുറൈഖി ആണ് യോഗത്തില്‍ സംബന്ധിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News