Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നിയമപ്രശ്നങ്ങളിൽ കുടുങ്ങിയവർക്ക് നാട്ടിലേക്ക് മടങ്ങുന്നതുവരെ താമസിക്കാൻ താൽകാലിക സൗകര്യം വേണമെന്ന് ആവശ്യം

December 28, 2020

December 28, 2020

ദോഹ : രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ഇന്ത്യന്‍ പ്രവാസികളുമായി ഓണ്‍ലൈന്‍ വഴി കൂടിക്കാഴ്ച നടത്തി.ഇന്നലെ  വൈകീട്ടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഖത്തറിലെ ഇന്ത്യൻ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തിയത്. 

നിയമപ്രശ്‌നങ്ങളില്‍പ്പെടുന്നവര്‍ക്കും അനാരോഗ്യവും മറ്റും മൂലം ജോലി നഷ്ടപ്പെടുന്നവര്‍ക്കും നാട്ടിലേക്ക് മടങ്ങുന്നതു വരെ താമസിക്കാനുള്ള താല്‍ക്കാലിക സൗകര്യം ഖത്തറിൽ ഏര്‍പ്പെടുത്തണമെന്ന് പ്രവാസി സംഘടനകൾ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറിനോട് അഭ്യർഥിച്ചു.ഇന്ത്യന്‍ എംബസിയില്‍ സ്ഥിരം ലീഗല്‍ ഓഫിസറെ നിയമിക്കുക, ഇന്ത്യക്കാര്‍ക്കായി കമ്യൂണിറ്റി കേന്ദ്രം നിര്‍മിക്കുക, ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കാനുള്ള ഭൂമി അനുവദിക്കുക, ദോഹയില്‍ ഇന്ത്യന്‍ സര്‍വകലാശാലകളും കൂടുതല്‍ സ്‌കൂളുകളും തുടങ്ങാനുള്ള അവസരമുണ്ടാക്കുകയും  നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും പ്രവാസി സംഘടനകൾ ഉന്നയിച്ചു.

കൊവിഡിനെ നേരിടാന്‍ നല്‍കിയ സംഭാവനകളെ മന്ത്രി അഭിനന്ദിച്ചു. പുതിയ ഇന്ത്യയുടെ വികസനത്തിന് പ്രവാസികളുടെ പങ്കാളിത്തം മന്ത്രി അഭ്യര്‍ഥിച്ചു. ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽഥാനിയുമായി ജയശങ്കർ ഇന്ന് കൂടിക്കാഴ്ച നടത്തും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News