August 26, 2021
August 26, 2021
കാബൂൾ : അഫ്ഗാനിലെ സ്ഥിതിഗതികൾ അശാന്തമായി തുടരുന്നതിനിടെ അമേരിക്കയും താലിബാനും വീണ്ടും ചർച്ച നടത്തി. കാബൂളിൽ വെച്ചാണ് സിഐഎ മേധാവി വില്യം ബേൺസും, താലിബാൻ നേതാവ് അബ്‌ദുൾ ഗനി ബറാദറും കൂടിക്കാഴ്ച്ച നടത്തിയതെന്ന് സിഎൻഎൻ അറബിക്ക് റിപ്പോർട്ട് ചെയ്തു. ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങിയ മുഖ്യധാരാ പത്രങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ലെങ്കിലും, പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഇരുകൂട്ടർക്കും ഇടയിൽ നടന്ന ഏറ്റവും സുപ്രധാന ചർച്ചയ്‌ക്കാണ് കാബൂൾ ഇന്നലെ വേദിയായത്. അഫ്ഗാനിൽ നിന്നും ആളുകൾ പലായനം ചെയ്യുന്നത് തടയുമെന്നും, ഓഗസ്റ്റ് 31 എന്ന നിർദിഷ്ടഅവധിക്ക് മുൻപ് തന്നെ എല്ലാ അമേരിക്കക്കാരും രാജ്യം വിടണമെന്നും താലിബാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.. അതേസമയം അഫ്ഗാൻ പ്രശ്നത്തിലെ ഖത്തറിന്റെ ഇടപെടലിനെ പ്രശംസ കൊണ്ട് മൂടുകയാണ് ലോകരാജ്യങ്ങൾ. അഫ്ഗാൻ ഭരണാധികാരികളും, മലാല യൂസുഫ്സായിയും നന്ദി അറിയിച്ചതിന് പിന്നാലെ ജർമൻ ചാൻസലർ ഏഞ്ചല മെർക്കലാണ് ഒടുവിലായി ഖത്തറിനെ പ്രകീർത്തിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 0097466200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക