August 26, 2022
August 26, 2022
കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ നിന്നും ഖത്തറിലേക്ക് യാത്ര ചെയ്യാനൊരുങ്ങിയ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനികളെ കാബൂളിലെ ഹമീദ് ഖർസായി വിമാനത്താവളത്തിൽ നിന്നും താലിബാൻ തിരിച്ചയച്ചതായി 'മിഡിൽ ഈസ്റ്റ് ഐ'റിപ്പോർട്ട് ചെയ്തു.അഫ്ഘാനിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന അറുപതോളം വിദ്യാർത്ഥിനികൾക്കാണ് പുരുഷ രക്ഷിതാക്കൾ കൂടെയില്ലെന്ന കാരണത്താൽ യാത്ര നിഷേധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.വ്യാഴാഴ്ച വൈകുന്നേരമാണ് പ്രാദേശിക മാധ്യമങ്ങൾ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.
വ്യാഴാഴ്‌ച പുലർച്ചെ 120 വിദ്യാർഥികൾ വിമാനത്താവളത്തിൽ എത്തിയതായും ഇവരിൽ അറുപത് പേരെ പിന്നീട് തിരിച്ചയച്ചതായും കൂട്ടത്തിലുണ്ടായിരുന്ന വിദ്യാർത്ഥിനി വെളിപ്പെടുത്തി.ഖത്തർ ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്ന ഒരു വിദ്യാർത്ഥിനിയുടെ ഖത്തർ വിസ ഉൾപെടെയുള്ള രേഖകൾ പരിശോധിച്ചപ്പോൾ ഇവരുടെ യാത്രാ രേഖകളിൽ ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെന്നും 'മിഡിൽഈസ്റ്റ് ഐ' റിപ്പോർട്ട് ചെയ്തു.
'നാല് മണിക്കൂറിലധികം താലിബാൻ ഞങ്ങളെ ടെർമിനലിൽ പൂട്ടിയിട്ടു. അവർ ഞങ്ങളെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു..'-ഒരു വിദ്യാർത്ഥിനി പറഞ്ഞു.അതേസമയം,സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ താലിബാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിക്കാൻ തയാറായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
റിപ്പോർട്ട് പ്രകാരം, ചാർട്ടേഡ് അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനത്തിൽ ടിക്കറ്റെടുത്ത വിദ്യാർത്ഥിനികളെ സുരക്ഷാ പരിശോധന ഉൾപെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിമാനത്തിലേക്ക് കയറുന്നതിന് മുമ്പ് പടവുകളിൽ തടഞ്ഞുവെക്കുകയായിരുന്നു.ഇവരുടെ ചിത്രങ്ങളും വീഡിയോകളും പകർത്തിയതായും വിദ്യാർത്ഥിനികൾ ആരോപിച്ചു.
അഫ്ഘാനിസ്ഥാനിലെഅമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് അഫ്ഘാനിസ്ഥാൻ( AUAF)-ന്റെ കാബൂൾ കാമ്പസ് കഴിഞ്ഞ ഒരു വർഷമായി വിദ്യാർഥികളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.കുറഞ്ഞത് 17 പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2016 ഓഗസ്റ്റിലെ ആക്രമണത്തെത്തുടർന്ന് എട്ട് മാസത്തേക്ക് സർവകലാശാല അടച്ചിരുന്നു.തുടർന്ന് വീണ്ടും തുറന്നെങ്കിലും.കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതിനെത്തുടർന്ന് നൂറുകണക്കിന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്ഥാൻ (AUAF) മേധാവി ഇയാൻ ബിക്ക്ഫോർഡ്, ഖത്തറിൽ കാമ്പസ് തുറക്കാൻ ആഗ്രഹിക്കുന്നതായി യുഎസ് ആസ്ഥാനമായുള്ള ഒരു റേഡിയോ നിലയത്തോട് പറഞ്ഞിരുന്നു.
Source: https://www.middleeasteye.net
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക