Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മാലിന്യം റീസൈക്കിള്‍ ചെയ്ത് ഊര്‍ജവും വളവുമാക്കി ഖത്തര്‍

May 13, 2023

May 13, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ:

ഖത്തറില്‍ മാലിന്യം റീസൈക്കിള്‍ ചെയ്ത് ഊര്‍ജവും വളവുമാക്കി മാറ്റിയെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വീടുകളില്‍ നിന്നും വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ 54 ശതമാനമാണ് റീസൈക്കിള്‍ ചെയ്യുകയും അത് ഊര്‍ജവും വളവുമാക്കി മാറ്റിയത്. 2030 അവസാനത്തോടെ 95 ശതമാനം റീസൈക്ലിംഗ് നിരക്കിലെത്താന്‍ ആഗ്രഹിക്കന്നതായും മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ അഭിപ്രായപ്പെട്ടു.

ഭാവിയില്‍ മാലിന്യം ഉല്‍പാദിപ്പിക്കുന്നതിലും തരംതിരിക്കുന്നതിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ക്കുകള്‍ തരംതിരിക്കാനും പുനരുപയോഗം ചെയ്യാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമന്വയിപ്പിച്ചുകൊണ്ട് പല പദ്ധതികളും ആവിഷ്‌ക്കരിച്ചു വരികയാണ്. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ.ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍ഥാനിയുടെ സാന്നിധ്യത്തില്‍ 2023 ലെ മൂന്നാമത്തെ റീസൈക്ലിംഗ് ടുവേര്‍ഡ് സസ്‌റ്റൈനബിലിറ്റി കോണ്‍ഫറന്‍സ് ആന്റ് എക്‌സിബിഷന്‍-ദോഹ 2023 ലെ പാനല്‍ ചര്‍ച്ചയിലാണ് ഡോ.അല്‍ സുബൈ ഇക്കാര്യം വ്യക്തമാക്കിയത്.

മാലിന്യം അതിന്റെ എല്ലാ രൂപത്തിലും റീസൈക്കിള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി, റീസൈക്ലിംഗുമായി ബന്ധപ്പെട്ട ഫാക്ടറികളും കമ്പനികളും ഉള്‍പ്പെടെയുള്ള പുനരുപയോഗ പ്രവര്‍ത്തനങ്ങള്‍ക്കായി 153 പ്ലോട്ടുകള്‍ സ്വകാര്യ മേഖലയ്ക്ക് അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മാലിന്യ സാഹചര്യം വിലയിരുത്തുന്നതിനായി മന്ത്രാലയം, ബന്ധപ്പെട്ട നിരവധി അധികാരികളുടെ സഹകരണത്തോടെ പഠനം നടത്താന്‍ ഒരു കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചിട്ടുണ്ട്. മാലിന്യത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗം പഠിച്ച് മാലിന്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിരവധി സൂചകങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പ്രതിശീര്‍ഷ മാലിന്യത്തിന്റെ പ്രതിശീര്‍ഷ വിഹിതം ഖത്തറില്‍ പ്രതിദിനം 1.3 കിലോയാണ്. ഇതൊരു നല്ല സൂചകമാണ്. പൊതു അവബോധം വളര്‍ത്തുന്നതിലൂടെ ഈ ശതമാനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. റീസൈക്കിള്‍ ചെയ്യുന്നതിനും ഊര്‍ജത്തിലേക്കും മറ്റ് ഉപയോഗങ്ങളിലേക്കും പുനഃപരിവര്‍ത്തനം ചെയ്യുന്നതിന്റെ തോതും പഠിക്കുന്നുണ്ട്. 2030 അവസാനത്തോടെ 95 ശതമാനം റീസൈക്ലിംഗ് നിരക്കിലെത്താനാണ് മന്ത്രാലയം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍മാണ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ മന്ത്രാലയം താല്‍പര്യം പ്രകടിപ്പിച്ചതായും പുതിയ പദ്ധതികളില്‍ ഉപയോഗിക്കുന്നതിന് അത്തരം മാലിന്യങ്ങള്‍ ശേഖരിക്കാനും പുനരുപയോഗം ചെയ്യാനും ഖത്തര്‍ പ്രൈമറി മെറ്റീരിയല്‍സ് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഡോ.അല്‍ സുബൈ പറഞ്ഞു. കൂടാതെ, മാലിന്യ പുനരുപയോഗ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും സ്വകാര്യ മേഖലയുടെ പങ്കിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തെ റീസൈക്ലിംഗ് വ്യവസായങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന അല്‍ അഫ്ജ നഗരത്തിന്റെ വികസനത്തില്‍ സ്വകാര്യ മേഖലയ്ക്ക് വലിയ പങ്കു വഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാലിന്യം കുറയ്ക്കുന്നതിനുള്ള 18 അടിസ്ഥാന നിയമങ്ങളിലൂടെ പുനരുപയോഗ തത്വങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് സ്‌കൂളുകളുമായും സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുമായും സഹകരിച്ച് മന്ത്രാലയത്തിന്റെ ടീമുകളുടെ ശ്രമങ്ങളിലൂടെ ശാസ്ത്രീയ ഗവേഷണത്തിന്റെയും കമ്യൂണിറ്റി സംരംഭങ്ങളുടെയും പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. പുനരുപയോഗത്തെക്കുറിച്ച് പുതുതലമുറയെ ബോധവത്കരിക്കാനുള്ള 'സീറോ വേസ്റ്റ്' പദ്ധതിയുടെ ഭാഗമായി മന്ത്രാലയം ആരംഭിച്ച ബോധവല്‍ക്കരണ കാമ്പയിനുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.


ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News