January 24, 2023
January 24, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികൾക്കായി റിക്രൂട്ട് ചെയ്ത തൊഴിലാളികളിൽ നിന്നും ഹോട്ടൽ ജീവനക്കാരിൽ നിന്നും റിക്രൂട്മെന്റ് ഏജൻസികൾ നിയമവിരുദ്ധമായി ഈടാക്കിയ തുക ഖത്തർ സർക്കാർ തിരിച്ചുനല്കിയതായി റിപ്പോർട്ട്. 86.6 മില്ല്യൺ റിയാൽ ($24 മില്ല്യൺ ഡോളർ).ഇതിനായി ചിലവഴിച്ചതായാണ് ഫിഫ പുറത്തിറക്കിയ വേൾഡ് കപ്പ് റിപ്പോർട്ടിൽ പറയുന്നത്.അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
49,000 സുപ്രീം കമ്മിറ്റി, നോൺ-സുപ്രീം കമ്മിറ്റി ജീവനക്കാർക്ക് ഖത്തറിലെത്താൻ അവർ നൽകിയ ഫീസ് 266 കോൺട്രാക്ടർമാരിലൂടെ തിരിച്ചുനല്കി. ഹോട്ടൽ ഉടമകൾ 58 ജീവനക്കാർക്ക് മൊത്തം 163,670 റിയാൽ തിരിച്ചുനല്കി.
ലോകകപ്പ് കപ്പ് പദ്ധതികളിൽ പണിയെടുത്ത തൊഴിലാളികളെ ഖത്തർ ചൂഷണം ചെയ്തതായി പശ്ച്ചാത്യൻ മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുമ്പോഴാണ് ഖത്തർ മനുഷ്യത്വപരമായ ഈ നടപടി സ്വീകരിച്ചത്.ലോകകപ്പിനായി റിക്രൂട്ട് ചെയ്യുന്നവരിൽ നിന്ന് ഒരു തുകയും ഈടാക്കരുതെന്ന് ഖത്തർ തുടക്കത്തിലേ നിർദേശിച്ചിരുന്നെങ്കിലും പല ഏജൻസികളും ഈ നിർദേശം പാലിച്ചിരുന്നില്ല.
വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടും വിദേശ രാജ്യങ്ങളിലെ റിക്രൂട്മെന്റ് ഏജൻസികൾ നിയമവിരുദ്ധമായി റിക്രൂട്മെന്റ് ഫീസ് വാങ്ങുന്നതിന് ഖത്തർ ഉത്തരവാദിയല്ലെങ്കിലും ഖത്തർ ഇവർക്ക് ഈ തുക തിരിച്ചുനല്കിയതായി റിപ്പോർട്ട് പറയുന്നു.
തൊഴിലാളികൾക്ക് പരാതികൾ സമർപ്പിക്കാൻ ഹോട്ട് ലൈൻ സ്ഥാപിച്ചതായും 2,441 പരാതികൾ ലഭിച്ചതായും 89.6 ശതമാനം പരാതികളും പരിഹരിച്ചതായും റിപ്പോർട്ട് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക