Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അമ്മ മരിച്ച് ആഴ്ചയ്ക്കുള്ളിൽ മകളെയും നഷ്ടമായി,പാനൂരിലെ അരുംകൊലയിൽ നടുക്കം മാറാതെ ഖത്തറിലെ പ്രവാസി സമൂഹം

October 22, 2022

October 22, 2022

അൻവർ പാലേരി
ദോഹ : ഖത്തർ പ്രവാസിയുടെ മകൾ കണ്ണൂരിലെ പാനൂരിൽ വീട്ടിനുള്ളിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കം മാറാതെ ഖത്തറിലെ പ്രവാസി സമൂഹം.കഴിഞ്ഞ 25 വർഷത്തിലധികമായി ഖത്തറിൽ ലിമോസിൻ ഡ്രൈവറായ കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയ(23)യാണ് ഇന്ന് ഉച്ചയോടെ പാനൂരിലെ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ടത്.

ഖത്തറിൽ വലിയ സൗഹൃദവലയമുള്ള വിനോദിനെ മകൾ മരിച്ച വിവരം സുഹൃത്തുക്കൾ അറിയിച്ചിട്ടില്ല..മകൾക്ക് അപകടം പറ്റിയെന്നും അൽപം ഗുരുതരമാണെന്നും അറിയിച്ചാണ് സുഹൃത്തുക്കൾ ചേർന്ന് ഇന്നുച്ചയ്ക്ക് 2.45 നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് അയച്ചത്.

സുഹൃത്തുക്കളും ബന്ധുക്കളും നാട്ടകാരുമായി വിനോദുമായി അടുത്ത് ബന്ധം പുലർത്തുന്ന നിരവധി പേർ ഖത്തറിലുണ്ട്.തങ്ങളുടെ വീടിന് സമീപം ഇത്തരമൊരു അരുംകൊല നടന്നതിന്റെ ആഘാതം ഇപ്പോഴും ഇവർക്ക് വിശ്വസിക്കാനാവുന്നില്ല.

വിഷ്ണുപ്രിയയ്ക്ക് പുറമെ,വിപിന,വിസ്മയ,അരുൺ എന്നീ നാലുമക്കളാണ് വിനോദിനുള്ളത്.കൊല്ലപ്പെട്ട വിഷ്ണുപ്രയയുടെ സഹോദരൻ അരുൺ ഇന്ന് ഹൈദരാദിലെ ജോലി സ്ഥലത്തേക്ക് യാത്ര തിരിച്ചെങ്കിലും വിവരമറിഞ്ഞു വീട്ടിലേക്ക് തിരിച്ചു.മൂത്തമകൾ വിപിന ഭർത്താവിനൊപ്പം ബഹ്റൈനിലായിരുന്നെങ്കിലും ഇപ്പോൾ നാട്ടിലുണ്ട്.

അവധി കഴിഞ്ഞു  കഴിഞ്ഞ സെപ്തംബർ ആദ്യം ഖത്തറിൽ തിരിച്ചെത്തിയ  വിനോദിന്റെ അമ്മ കഴിഞ്ഞയാഴ്ച നാട്ടിൽ മരണപ്പെട്ടിരുന്നു.ഇന്ന് മരണാനന്തര ചടങ്ങുകൾക്കായി എല്ലാവരും തൊട്ടടുത്ത തറവാട്ടുവീട്ടിലേക്ക് പോയെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കാൻ തടസ്സമുള്ളതിനാൽ വിഷ്ണുപ്രിയ വീട്ടിൽ തന്നെ കഴിയുകയായിരുന്നു.ഈ സമയത്താണ് പ്രതി ശ്യാംജിത് വീട്ടിലെത്തി കൃത്യം നടത്തിയത്.ശ്യാംജിത്തും വിഷ്ണുപ്രിയയൂം സുഹൃത്തുക്കളായിരുന്നെങ്കിലും ഇവർക്കിടയിൽ പ്രണയബന്ധമുണ്ടായിരുന്നോ എന്ന കാര്യം വീട്ടുകാർക്കറിയില്ല.പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്.ഇയാളെത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News