Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നേപ്പാളിലെ ബാങ്കുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി ഖത്തറില്‍ പിടിയിലായി 

December 26, 2023

news_malayalam_arrest_updates_in_qatar

December 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ/ കാഠ്മണ്ഡു:  നേപ്പാളിലെ വിവിധ ബാങ്കുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി ഇന്റര്‍പോളിന്റെ സഹായത്തോടെ ഖത്തറില്‍ പിടിയിലായി. നേപ്പാളിലെ ധനുഷ ജില്ലയില്‍ നിന്നുള്ള 44-കാരന്‍ രജീന്ദ്ര പാസ്മാനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഖത്തറില്‍ പിടിയിലായ കുറ്റവാളിയെ കഴിഞ്ഞ ദിവസം നേപ്പാള്‍ പോലീസിന് കൈമാറിയാതായി നേപ്പാള്‍ പോലീസ് വക്താവ് ഡിഐജി കുബേര്‍ കടയാത് പറഞ്ഞു.

നേപ്പാളിലെ മച്ചാപുച്രെ ബാങ്കിലെ വിവിധ അക്കൗണ്ടുകളില്‍ നിന്നാണ് പാസ്മാനും സംഘവും ചേര്‍ന്ന് പണം തട്ടിയത്. ഏകദേശം ഒന്‍പത് ലക്ഷത്തോളം നേപ്പാള്‍ രൂപ തട്ടിയെടുത്തതായാണ് കേസ്. വിവിധ ബാങ്കുകളില്‍ നിന്നുള്ള എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. തട്ടിപ്പിന് പിന്നാലെ പണവുമായി ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാസ്മാന്‍ ഖത്തറില്‍ ജോലിചെയ്യുന്നതായി കണ്ടെത്തുകയും ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News