November 16, 2023
November 16, 2023
ദോഹ: ഇസ്രയേലിന്റെ ഫലസ്തീൻ അധിനിവേശത്തിനെതിരായ നിയമ നടപടികൾക്കായി ഖത്തർ രേഖാമൂലമുള്ള അഭിപ്രായങ്ങൾ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ)സമർപ്പിച്ചതായി വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഉപദേശക അഭിപ്രായത്തിനായി കോടതിയിൽ ഉന്നയിക്കപ്പെട്ടേക്കാവുന്ന നിരീക്ഷണങ്ങൾക്കും പ്രതികരണങ്ങൾക്കും വേണ്ടിയാണ് സമർപ്പണങ്ങൾ വന്നത്.
ഖത്തറിന് പുറമെ മറ്റ് 14 രാജ്യങ്ങളും അന്താരാഷ്ട സംഘടനകളും ഇസ്രായേൽ അധിനിവേശത്തിനെതിരായ അഭിപ്രായങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഖത്തർ, ജോർദാൻ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ, ബെലീസ്, ബംഗ്ലാദേശ്, ഫലസ്തീൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്തോനേഷ്യ, ചിലി, അറബ് ലീഗ്, ഈജിപ്ത്, അൾജീരിയ, ഗ്വാട്ടിമാല, നമീബിയ എന്നിവരാണ് കോടതിയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം, ഇസ്രയേലിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണമെന്ന് ദക്ഷിണാഫ്രിക്കയും ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനികളെ പ്രതിനിധീകരിച്ച് ഒരു കൂട്ടം അഭിഭാഷകരും ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇസ്രായേലിന്റെ നടപടികൾ വംശഹത്യയുടെ കുറ്റകൃത്യമാണെന്ന് വാദിച്ചു കൊണ്ടാണ് കേസ് ഫയൽ ചെയ്തത്. നവംബർ 13നാണ് (തിങ്കളാഴ്ച) ഡച്ച് നഗരമായ ഹേഗിൽ മുതിർന്ന ഫ്രഞ്ച് അഭിഭാഷകൻ ഗില്ലെസ് ഡെവേഴ്‌സ് പ്രോസിക്യൂട്ടർക്ക് പരാതി സമർപ്പിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F