December 05, 2023
December 05, 2023
ദോഹ: ഇസ്രയേൽ ബോംബാക്രമണം നടത്തുന്നതിനിടയിൽ അന്താരാഷ്ട്ര സമൂഹം ഫലസ്തീൻ ജനതയോട് പുറം തിരിഞ്ഞു നിൽക്കുകയാണെന്നും ഗസയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്നും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ആരോപിച്ചു. ഗസയിൽ സ്ഥിരമായ വെടിനിർത്തലിന് അമീർ ആഹ്വാനം ചെയ്തു. ദോഹയിൽ നടന്ന ജിസിസി(ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ) ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
"ഗസയിലെ ഈ ഹീനമായ കുറ്റകൃത്യം രണ്ട് മാസത്തിലേറെയായി തുടരാൻ അനുവദിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന് നാണക്കേടാണ്. ഗസയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികളായ സാധാരണക്കാരെ ആസൂത്രിതവും ലക്ഷ്യബോധത്തോടെയും കൊല്ലുന്നത് തുടരുകയാണ്. എന്തുകൊണ്ടാണ് അന്താരാഷ്ട്ര സമൂഹം പലസ്തീൻ കുട്ടികളോട് പുറം തിരിഞ്ഞ് നിൽക്കുന്നത്? എന്തുകൊണ്ടാണ് അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് സ്വീകരിക്കുന്നത്? ," അമീർ പറഞ്ഞു.
ഖത്തർ ശ്രമിക്കുന്നത് വെടിനിർത്തൽ പുതുക്കാനാണ്, അത് സ്ഥിരമായ വെടിനിർത്തലിന് പകരമാവില്ലെന്നും, താൽകാലിക വെടിനിർത്തലിനും ഫലസ്തീൻ ജനതയ്‌ക്കെതിരായ എല്ലാ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനും ഞങ്ങൾ മറ്റ് പ്രാദേശിക, ആഗോള സംഘങ്ങളുമായി ശ്രമം തുടരുമെന്നും ഷെയ്ഖ് തമീം പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F