January 09, 2024
January 09, 2024
ദോഹ: ഖത്തറില്‍ ശ്വാസകോശ അണുബാധകളില്‍ (Viral Respiratory Infections) പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഗുരുതര രോഗലക്ഷണങ്ങള്‍ ബാധിക്കുന്ന വ്യക്തികള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് താപനില കുറയുന്നതിനാല്‍ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്. സീസണല്‍ ഇന്‍ഫ്‌ളുവന്‍സ, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ്( ആര്‍എസ്‌വി), കോവിഡ് 19 ഉള്‍പ്പെടെയുള്ള രോഗങ്ങളില്‍ ജാഗ്രതാ പാലിക്കാനാണ് നിര്‍ദേശം.
അന്‍പത് വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍ എന്നിവരില്‍ ശൈത്യകാല വൈറസുകള്‍ ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. ഹമദ് അല്‍ റൊമൈഹി പറഞ്ഞു. രാജ്യത്ത് നിലവിലുള്ള കോവിഡ് 19, ഫ്‌ളൂ വാക്‌സിനുകള്‍ രോഗങ്ങളില്‍ നിന്ന് പരമാവധി സംരക്ഷണം ഉറപ്പാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച വാക്‌സിനുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
രാജ്യത്തെ 31 പിഎച്ച്‌സിസി ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാണ്. 31 പിഎച്ച്‌സിസി ഹെല്‍ത്ത് സെന്ററുകള്‍, എച്ച്എംസി ആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകള്‍, 45-ലധികം അര്‍ധ-സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള 90-ലധികം ആരോഗ്യ കേന്ദ്രങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനുകളും ലഭ്യമാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F