October 25, 2023
October 25, 2023
ദോഹ: ഇസ്രായേൽ-ഫലസ്തീൻ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ ആവശ്യങ്ങൾ പുതുക്കി ഖത്തർ. എല്ലാ സിവിലിയൻ തടവുകാരെയും ഉടൻ മോചിപ്പിക്കാനും, ഗസ മുനമ്പിലേക്ക് അടിയന്തര മാനുഷിക സഹായം എത്തിക്കാനും, മാനുഷിക സഹായത്തിനായി സുരക്ഷിത ഇടനാഴികൾ തുറക്കാനും ഖത്തർ ആവശ്യപ്പെട്ടു.
ഗസ മുനമ്പിലെ ഗുരുതരമായ സംഭവവികാസങ്ങളിൽ ഖത്തറിന് അഗാധമായ ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം എക്‌സിലൂടെ (ട്വിറ്റർ) പറഞ്ഞു. ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽതാനി ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Qatar Renews Calls for Ceasefire, Immediate Release of Civilian Prisoners, Entry of Aid into Gaza
— Ministry of Foreign Affairs - Qatar (@MofaQatar_EN) October 25, 2023
???? To learn more: https://t.co/ueHbdPx1C1#MOFAQatar pic.twitter.com/N1yxqRFby4
അതേസമയം, ഇസ്രായേൽ തുടരുന്ന യുദ്ധത്തിനും ക്രൂരമായ ആക്രമണങ്ങൾക്കുമെതിരെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും ആഞ്ഞടിച്ചു.
അന്താരാഷ്ട്ര മര്യാദകളെല്ലാം ലംഘിച്ച് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഖത്തർ സന്ദർശിച്ച തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാനൊപ്പം ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
മുഴുവൻ മേഖലയെയും കുഴപ്പത്തിലെത്തിക്കുന്നത് അസഹനീയമായ പ്രതിസന്ധിക്ക് കാരണമാകുമെന്നും, എത്രയും വേഗം ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ഇസ്രായേലിനോടും അന്താരാഷ്ട്ര സമൂഹങ്ങളോടും ആവശ്യപ്പെട്ടു.
കൂടാതെ, ലോകത്ത് സമാധാനം സ്ഥാപിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾ തുടരുകയാണെന്നും, ഹമാസ് തടവിലാക്കിയ ബന്ദികളുടെ മോചനത്തിൽ കൂടുതൽ പുരോഗതിയുണ്ടായിട്ടുണ്ടെന്നും ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനും ബന്ദികളുടെ മോചനത്തിനുമായി ഖത്തർ ശ്രമിക്കുമ്പോൾ ഇസ്രായേലിന്റെ ചില പ്രസ്താവനകൾ നിരാശപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F