January 17, 2024
January 17, 2024
ദോഹ: ഗസയിലെ അൽ ജസീറ മാധ്യമ പ്രവർത്തകൻ വാഇൽ അൽ ദഹ്ദൂഹ് ചികിത്സക്കായി ഖത്തറിലെത്തി. ഒക്ടോബർ ഏഴിന് ശേഷം വ്യത്യസ്ത ആക്രമണങ്ങളിലായി ഭാര്യയും മക്കളും സഹപ്രവർത്തകരും ഉൾപ്പെടെ പ്രിയപ്പെട്ടവരെല്ലാം കൊല്ലപ്പെട്ടിരുന്നു. ഇന്നലെ (ചൊവ്വാഴ്ച) രാത്രിയോടെയാണ് ദഹ്ദൂഹ് ഈജിപ്ത് വഴി ദോഹയിലെത്തിയത്. ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ വാഇലിനും പരിക്കേറ്റിരുന്നു. ഗസയിൽ നിന്നും പരിക്കേറ്റവരെ എത്തിക്കുന്നതിനുള്ള ഖത്തറിന്റെ പ്രത്യേക വിമാനത്തിലാണ് ഇദ്ദേഹം ദോഹയിലെത്തിയത്. പരിക്കു പറ്റിയ കൈകളുമായി വിമാനമിറങ്ങി വരുന്ന വാഇലിനെ സ്വീകരിക്കുന്ന ദൃശ്യങ്ങൾ അൽജസീറ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
അൽ ജസീറ അറബിക് ചാലനിന്റെ ഗസ ബ്യുറോ മേധാവിയാണ് വാഇൽ ദഹ്ദൂഹ്. ഒക്ടോബർ 28നാണ് നുസൈറത് അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ വാഇലിന്റെ ഭാര്യയും 15 വയസ്സുള്ള മകനും 7 വയസ്സുള്ള മകളും ഉൾപ്പെടെ എട്ടു കുടുംബാംഗങ്ങളും കൊല്ലപ്പെടുന്നത്. ഡിസംബർ 15ന് ഖാൻ യൂനുസിൽ നടന്ന മിസൈൽ ആക്രമണത്തിൽ വാഇലിന് പരിക്കേൽക്കുകയും കാമറമാൻ സാമിർ അബു ദഖ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് ജനുവരി 7ന് മകനും മാധ്യമ പ്രവർത്തകനുമായ ഹംസ ദൗഹൂദും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F