December 10, 2022
December 10, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ : 8,000 ഇന്ത്യക്കാർ നിലവിൽ വിദേശ ജയിലുകളിൽ തടവിൽ കഴിയുന്നുണ്ടെന്നും ഇതിൽ 4,389 പേർ ഗൾഫ് രാജ്യങ്ങളിലാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.
മന്ത്രാലയത്തിൽ ലഭ്യമായ വിവരമനുസരിച്ച്,നിലവിൽ വിദേശ ജയിലുകളിൽ വിചാരണ തടവുകാർ ഉൾപ്പെടെയുള്ള ഇന്ത്യൻ തടവുകാരുടെ എണ്ണം 8441 ആണ്. അതിൽ 4,389 പേർ യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലാണ്. ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി വി. മുരളീധരൻ പറഞ്ഞു.
യുഎഇ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് ഇന്ത്യൻ ജയിലുകളിൽ ബാക്കിയുള്ള ശിക്ഷ അനുഭവിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായി, 2011 നവംബർ 23 ന് ഒപ്പുവച്ച ടിഎസ്പി കരാർ പ്രകാരം ഇന്ത്യൻ, യുഎഇ പൗരന്മാർക്ക് അവരവരുടെ രാജ്യത്ത് ശേഷിക്കുന്ന കാലം ജയിൽ ശിക്ഷ അനുഭവിക്കാൻ കഴിയുമെന്നും അദ്ദേഹം മറുപടി നൽകി.
ടി എസ് പി ഉടമ്പടി പ്രകാരം ശിക്ഷിക്കപ്പെട്ട വ്യക്തിയെ അയാളുടെ രാജ്യത്തേക്ക് മാറ്റുന്നതിന് ചില നടപടിക്രമങ്ങൾ ആവശ്യമുണ്ട്. തടവുകാരൻ അതിന് സന്നദ്ധത അറിയിക്കുന്നതിനോടൊപ്പം, സ്വീകരിക്കാൻ അതത് രാജ്യങ്ങളുടെ സമ്മതവും വേണം. ശിക്ഷിക്കപ്പെട്ട വ്യക്തികളെ കൈമാറ്റം ചെയ്യുന്നതിന് ആവശ്യമായ രേഖകളും അഭ്യർത്ഥനകളും യുഎഇക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക