May 13, 2023
May 13, 2023
ന്യൂസ്‌റൂം ബ്യൂറോ
ബെംഗുലൂരൂ: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം നടപ്പലാക്കുകയും മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത ബിജെപി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ ബി.സി. നാഗേഷ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. തിപ്റ്റൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ നാഗേഷിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ഷദാക്ഷരി 17,652 വോട്ടിന് പരാജയപ്പെടുത്തി. ശാന്തകുമാറാണ് മണ്ഡലത്തിലെ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി.
2008ലും 2018ലും ബിജെപി സ്ഥാനാര്‍ത്ഥിയായി ബിസി നാഗേഷ് വിജയച്ച മണ്ഡലം കൂടിയാണ് തിപ്റ്റൂര്‍. 2013 നുശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷദാക്ഷരി മണ്ഡലം തിരിച്ചുപിടിക്കുന്ന കാഴ്ചക്കാണ് കര്‍ണാടക സാക്ഷ്യം വഹിച്ചത്. 2021ല്‍ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് ബി.സി. നാഗേഷ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങളാലും വംശഹത്യ പ്രസംഗം കൊണ്ടും കുപ്രസിദ്ധനായ നേതാവാണ് ബി.സി. നാഗേഷ്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL