July 14, 2022
July 14, 2022
അൻവർ പാലേരി
ദോഹ : കിഴക്കൻ ജറുസലേമിൽ ഫലസ്തീനികൾക്കായി അമേരിക്കൻ കോൺസുലേറ്റ് തുറക്കാൻ വൈറ്റ് ഹൗസ് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ.
“കിഴക്കൻ ജറുസലേമിൽ കോൺസുലേറ്റ് വേണമെന്നാണ് ഞങ്ങളുടെ നിലപാട്.അതിന് അതിന് ഇസ്രായേൽ ഗവൺമെന്റിന്റെയും ഫലസ്തീൻ നേതൃത്വത്തിന്റെയും സഹകരണം ആവശ്യമാണ്.പശ്ചിമേഷ്യൻ സന്ദർശനത്തിൽ ഞങ്ങൾ ഇതിനുള്ള ശ്രമങ്ങൾ തുടരും.”-എയർഫോഴ്സ് 1 ൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.കൊല്ലപ്പെട്ട അൽ ജസീറ മാധ്യമപ്രവർത്തക ഷിറിൻ അബു അക്ലേയുടെ കുടുംബവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ സംസാരിച്ചതായും സള്ളിവൻ കൂട്ടിച്ചേർത്തു.
ഷിറിൻ അബു അക്ലേയുടെ കുടുംബത്തെ അദ്ദേഹം അമേരിക്കയിലേക്ക് ക്ഷണിച്ചതായും അവരുമായി നേരിട്ട് സംസാരിക്കുമെന്നും ജെയ്ക് സള്ളിവൻ വ്യക്തമാക്കി.
പ്രസിഡന്റായി അധികാരമേറ്റ ശേഷം ഇതാദ്യമായി പശ്ചിമേഷ്യൻ പര്യടനം നടത്തുന്ന ജോ ബൈഡൻ കഴിഞ്ഞ ദിവസം ഇസ്രായേളിൽ എത്തിയിരുന്നു.രണ്ടു ദിവസം ജറുസലേമിൽ തങ്ങുന്ന ബൈഡൻ നാളെ(വെള്ളി)അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ അതോറിറ്റി(പി.എ) പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും.പിന്നീട് അദ്ദേഹം സൗദിയിലേക്ക് തിരിക്കും.
ഇസ്രായേലിൽ നേരിട്ടുള്ള വിമാനത്തിലാണ് ബൈഡൻ സൗദിയിലേക്ക് യാത്ര ചെയ്യുക.സൗദിയും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധമില്ലാത്തതിനാൽ അത്യപൂർവമായി മാത്രമേ ഇസ്രായേലിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് അനുവദിക്കാറുള്ളത്.
കഴിഞ്ഞ മെയിൽ അൽ ജസീറ റിപ്പോർട്ടർ ഷിറിൻ അബു അഖ്‌ല എന്ന ഫലസ്തീൻ വംശജയായ അമേരിക്കകാരിയെ കൊലപ്പെടുത്തിയതിനെ തുടർന്ന് അമേരിക്ക-ഇസ്രായേൽ ബന്ധം വഷളായിരുന്നു.
അതേസമയം,പ്രസിന്റായതിന് ശേഷമുള്ള ബൈഡന്റെ അപശ്ചിമേഷ്യൻ സന്ദർശനത്തിനിടെ ധീരമായ പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സന്ദർശനം ഫലസ്തീൻ ജനതക്ക് നിരാശയായിരിക്കും സമ്മാനിക്കുകയെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക