Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
വേട്ടക്കാരന്റെ മനം മാറ്റം ഇങ്ങനെ,ഇരയോടൊപ്പം ഒരേ വേദിയിൽ

September 08, 2019

September 08, 2019

പോയ കാലം തങ്ങള്‍ വിഷമകരമായ ജീവിതം കണ്ടവരാണെന്നും മോച്ചിയുടെ പുതിയ ജീവിതം സന്തോഷകരമാക്കട്ടെ എന്നും ഉദ്ഘാടന വേളയില്‍ അന്‍സാരി പറഞ്ഞു. കലാപങ്ങളുടെ നാടായിരുന്ന അഹമ്മദാബാദ് ഇനി ഹിന്ദു-മുസ്ളിം ഐക്യത്തിന്‍റെ നാടാകണണെന്നും ഇനി ഹിംസ വേണ്ടെന്നും മോച്ചി പറയുന്നു.

അഹമ്മദാബാദ്: വർഗീയത ഉറഞ്ഞാടിയ തെരുവിൽ അക്രമിക്ക് മുന്നിൽ കരഞ്ഞുകൊണ്ട് കൈകൂപ്പി നിൽക്കുന്ന  ഖുത്ബുദ്ധീൻ അൻസാരിയുടെ ചിത്രം 2012 ലെ ഗുജറാത്ത് കലാപത്തിന്റെ ഭീകരതയും ദൈന്യതയും വെളിപ്പെടുത്തുന്നതായിരുന്നു.എന്നാൽ വർഷങ്ങൾക്ക് ശേഷം ഇരയും വേട്ടക്കാരനും ഒരേ വേദിയില്‍ സ്നേഹത്തിനും സമാധാനത്തിനുമായി ഒത്തുചേർന്നത് കാലത്തിന് മായ്ക്കാനാവാത്ത മുറിപ്പാടുകളില്ല എന്ന് ലോകത്തിനു മുന്നിൽ തെളിയിക്കുന്നു.കലാപത്തില്‍ ആക്രമണങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്ന തീവ്രവാദ സംഘടനയിലെ അംഗം അശോക് മോച്ചിയും ഇരുകൈകളും കൂപ്പി ജീവനു വേണ്ടി യാചിച്ചു കലാപത്തിന്‍റെ ദുരന്തമുഖമായി മാറിയ കുത്ത്ബുദീന്‍ അന്‍സാരിയുമാണു കഴിഞ്ഞ ദിവസം സ്വന്തം നാട്ടിൽ ഒരേ വേദി പങ്കിട്ടത്.

മോച്ചി തുടങ്ങിയ ഏക്താ ചപ്പല്‍ ഘര്‍ എന്ന ചെരിപ്പു കടയുടെ ഉദ്ഘാടന വേളയിലായിരുന്നു ഒത്തുകൂടല്‍. മോച്ചി ആരംഭിച്ച ചെരിപ്പുകട ഉദ്ഘാടനം ചെയ്തത് അന്‍സാരിയാണ്.

പോയ കാലം തങ്ങള്‍ വിഷമകരമായ ജീവിതം കണ്ടവരാണെന്നും മോച്ചിയുടെ പുതിയ ജീവിതം സന്തോഷകരമാക്കട്ടെ എന്നും ഉദ്ഘാടന വേളയില്‍ അന്‍സാരി പറഞ്ഞു. കലാപങ്ങളുടെ നാടായിരുന്ന അഹമ്മദാബാദ് ഇനി ഹിന്ദു-മുസ്ളിം ഐക്യത്തിന്‍റെ നാടാകണണെന്നും ഇനി ഹിംസ വേണ്ടെന്നും മോച്ചി പറയുന്നു.

2002-ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിന്‍റെ ഭീകരത പുറത്തുകൊണ്ടുവന്നതായിരുന്നു ഇരുകൈകളും കൂപ്പി ജീവനുവേണ്ടി യാചിക്കുന്ന അന്‍സാരിയുടെ ചിത്രം. അന്നു കലാപകാരിയായി വാളും കൈയിലേന്തി ഇരുകൈളും വിടര്‍ത്തി ആക്രോശിക്കുന്ന മോച്ചിയുടെ ചിത്രവും കുപ്രസിദ്ധി നേടി.

കലാപത്തിനു ശേഷം കോല്‍ക്കത്തയിലേക്കു പാലായനം ചെയ്ത അന്‍സാരി കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഗുജറാത്തില്‍ തിരികെയെത്തുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം കലാപത്തെയും വംശീയഹത്യകളേയും മോച്ചി തള്ളിപ്പറഞ്ഞിരുന്നു. സിപിഎം നേതാവ് പി. ജയരാജനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ഇരുവരും അടുത്തിടെ കേരളത്തിലും എത്തിയിരുന്നു.


Latest Related News