Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വാഹനങ്ങളുടെ പരമാവധി വേഗത 60 ആയി കുറച്ചിട്ടില്ല,പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ട്രാഫിക് വിഭാഗം

October 27, 2022

October 27, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിൽ ഇന്റർസെക്ഷനുകളിലെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററിൽ നിന്ന് 60 കിലോമീറ്ററാക്കി കുറച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ട്രാഫിക് വിഭാഗം നിഷേധിച്ചു. ജനറൽ ട്രാഫിക് വിഭാഗം ഇൻഫർമേഷൻ ആൻഡ് ട്രാഫിക് അവയർനസ്  അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ജാബർ മുഹമ്മദ് ഒദൈബയാണ് ഇക്കാര്യം അറിയിച്ചത്.

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പാതയുടെ സ്വഭാവത്തിനനുസൃതമായി ഓരോ ഭാഗത്തും വാഹനങ്ങൾക്ക് നിയമപരമായ വേഗത നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം 'അൽ ശർഖ്' വെബ്‌സൈറ്റിനോട് പറഞ്ഞു.
ഓരോ സ്ട്രീറ്റിന്റെയും കവലകളുടെയും പ്രത്യേകതകൾക്കനുസരിച്ച് ഈ വേഗത വ്യത്യാസപ്പെടും.എന്നാൽ 80 കിലോമീറ്ററായി വേഗത സ്റ്റാൻഡേർഡൈസ് ചെയ്തിട്ടില്ല.ചെറിയ കവലകളിൽ 60 കിലോമീറ്റർ വേഗത നിയമപരമായി അനുവദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം,ഇൻഡസ്ട്രിയൽ ഏരിയയിലെ ചില പ്രദേശങ്ങളെ ഉദ്ദേശിച്ചായിരിക്കാം ഇത്തരമൊരു തെറ്റായ പ്രചാരണം നടക്കുന്നതെന്നും അടുത്തടുത്തായി ട്രാഫിക് സിഗ്നലുകളും കവലകളും ഉള്ളതിനാൽ സുരക്ഷ കണക്കിലെടുത്ത് ഈ ഭാഗങ്ങളിൽ നിയമപരമായ പരമാവധി വേഗത 60 ആയി  സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News