September 15, 2021
September 15, 2021
ദോഹ: കോവിഡ് വാക്സിെന്റ ബൂസ്റ്റര്‍ ഡോസുകള്‍ ബുധനാഴ്ച മുതല്‍ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി നല്കിത്തുടങ്ങും. ആദ്യഘട്ടമെന്ന നിലയില്‍ ഹൈ റിസ്ക് വിഭാഗങ്ങള്‍ക്കാണ് ബുധനാഴ്ച മുതല്‍ നല്‍കിത്തുടങ്ങുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിന് സ്വീകരിക്കുന്നതില്‍ മുന്ഗണനക്കാരായ ഒരാളും വിമുഖത കാണിക്കരുതെന്ന് പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു. കോവിഡിെന്റ ഗുരുതരമായ വകഭേദങ്ങള്‍ വ്യാപിച്ച സാഹചര്യത്തില്‍ മൂന്നാം ഡോസ് സ്വീകരിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആന്റിബോഡി ഇരട്ടിയാക്കാനും സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഗുരുതര രോഗങ്ങള്‍ മൂലം പ്രതിരോധശേഷി കുറഞ്ഞവര്‍, 65 വയസ്സിനു മുകളിലുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുകയെന്ന് ആരോഗ്യമന്ത്രാലയം നേരേത്ത വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്കിത്തുടങ്ങുമെന്നും രാജ്യത്തെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്നാം ഡോസ് വാക്സിന് നല്‍കുന്നതിന് സജ്ജമാണെന്നും പ്രാഥമികാരോഗ്യ കോര്പറേഷന് (പി.എച്ച്.സി.സി) അറിയിച്ചു. രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ച് എട്ടു മാസം കഴിഞ്ഞവരാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത്. 12 മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരിക്കുകയും വേണമെന്നും അധികൃതര്‍ നേരേത്ത അറിയിച്ചിരുന്നു. വാക്സിന് സ്വീകരിച്ച് എട്ടുമാസം കഴിയുന്നതോടെ അധികപേരുടെയും രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്നതായി ഈയിടെ നടത്തിയ ക്ലിനിക്കല്‍ പരിശോധനകളില്‍ തെളിഞ്ഞതായി അല്‍ ശര്‍ഖ് ദിനപത്രത്തിന് നല്കിയ അഭിമുഖങ്ങളില്‍ ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
മൂന്നാം ഡോസ് സ്വീകരിക്കുന്നതോടെ ശരീരത്തിലെ ആന്റിബോഡികള്‍ ഇരട്ടിയാകുന്നുവെന്നും കൂടുതല്‍ കാലം കൊറോണ വൈറസില്‍നിന്നും സംരക്ഷണം നല്കാന് സഹായിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിന് മുന്ഗണനയിലുള്ളവര്ക്ക് വരും ദിവസങ്ങളില്‍ അവരവരുടെ അംഗീകൃത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍നിന്നും എസ്.എം.എസോ ഫോണ്‍ വിളിയോ ലഭിക്കും. നിലവില്‍ ഫൈസര്‍ ബയോന്‍ടെക്, മൊഡേണ വാക്സിനുകളാണ് നല്‍കുന്നത്.
ഇതിനിടെ, രാജ്യത്തിെന്റെ വിവിധ ഭാഗങ്ങളിലായുള്ള 28 ഹെല്‍ത്ത് സെന്ററുകളിലും മൂന്നാം ഡോസ് നല്‍കാനുള്ള തയാറെടുപ്പുകള്‍ പൂര്ത്തിയായതായിപ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന് ഓപറേഷന് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. സാമിയ അല്‍ അബ്ദുല്ല പറഞ്ഞു. മൂന്നാം ഡോസിന് അര്‍ഹരായവര്‍ക്ക് അവരുടെ ഹെല്‍ത്ത് സെന്ററുകളില്‍നിന്ന് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനുള്ള ക്ഷണം ലഭിക്കുമെന്നും അര്‍ഹരായ മുഴുവന്‍ പേരും വാക്സിന് സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു.
ബൂസ്റ്റര്‍ ഡോസ് നല്കുന്നതിെന്റ ആദ്യ മാസം മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് വാക്സിന് നല്‍കുകയെന്ന് സി.ഡി.സി മെഡിക്കല്‍ ഡയറക്ടര്‍ മുനാ അല്‍ മസ്ലമാനി പറഞ്ഞു. വാക്സിന് സ്വീകരിച്ച് എട്ടു മാസം കഴിയുന്നതോടെ പ്രതിരോധശേഷി കുറഞ്ഞുവരുന്നതായി ക്ലിനിക്കല്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും മൂന്നാം ഡോസ് സ്വീകരിക്കുന്നതോടെ ശരീരത്തിലെ ആന്റിബോഡികള്‍ ഇരട്ടിയായി വര്‍ധിക്കുമെന്നും രോഗപ്രതിരോധശേഷി കൂടുമെന്നും പഠനങ്ങള്‍ തെളിയിച്ചതായും ഡോ. മുനാ അല്‍ മസ്ലമാനി വിശദീകരിച്ചു. അര്‍ഹരായ മുഴുവന്‍ ആളുകളും കൃത്യസമയത്ത് തന്നെ വാക്സിന് സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന് യോഗ്യരായ ജനസംഖ്യയുടെ 78 ശതമാനം പേരും രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചതായും ആഗോളതലത്തില്‍തന്നെ ജനസംഖ്യാനുപാതികമായി ഉയര്‍ന്ന ശതമാനമാണിതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷന് വിഭാഗം മേധാവി ഡോ. സുഹാ അല്‍ ബയാത് പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാനുള്ള മൂന്നാം ഡോസ് സെപ്റ്റംബര്‍ 15 മുതല്‍ നല്കിത്തുടങ്ങുമെന്നും മുന്ഗണനപ്പട്ടികയിലുള്ളവരുമായി ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെടുമെന്നും ഡോ. സുഹാ അല്‍ ബയാത് കൂട്ടിച്ചേര്‍ത്തു. സ്വയം സുരക്ഷയോടൊപ്പം മറ്റുള്ളവരുടെ കൂടി സുരക്ഷ ഉറപ്പാക്കുന്നതിന് മൂന്നാം ഡോസിന് അര്‍ഹരായവര്‍ വാക്സിന് സ്വീകരിക്കാന്‍ മുന്നോട്ടുവരണമെന്നും വാക്സിന് സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
ന്യൂസ്റൂം വാർത്തകൾ ലഭിക്കാൻ 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക