Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മൊറോക്കോയിൽ നിന്ന് മുപ്പത് വിമാനങ്ങളിൽ ആരാധകരെത്തുന്നു,ഖത്തറിനെ നീലക്കടലാക്കാൻ അരലക്ഷത്തിനടുത്ത് ആരാധകർ

December 12, 2022

December 12, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ : നാളെ നടക്കുന്ന രണ്ട് സെമി ഫൈനൽ മത്സരങ്ങൾ കാണാൻ ആരാധകർ ഖത്തറിലേക്ക് ഒഴുകുന്നു.ഫ്രാൻസും മൊറോക്കോയും തമ്മിലും അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള മത്സരങ്ങൾ കാണാൻ നാളെ രണ്ടു സ്റ്റേഡിയങ്ങളിലും ഇതുവരെയില്ലാത്ത വിധം ആരാധകർ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം,അതിലേറെ ആരാധകർ സെമി ഫൈനൽ മൽസരങ്ങൾക്കുള്ള ടിക്കറ്റ് ലഭിക്കാത്തതിന്റെ സങ്കടത്തിലുമാണ്.

ഖത്തറിലെ അർജന്റീനിയൻ എംബസിയുടെ കണക്കനുസരിച്ച്, ടീമിനെ പിന്തുണയ്ക്കുന്നതിനായി 35,000 നും 40,000 നും ഇടയിൽ ആരാധകർ ലോകകപ്പിനായി ഇതുവരെ ഖത്തറിൽ എത്തിയിട്ടുണ്ട്.മെസ്സിക്കും അർജന്റീനയ്ക്കും ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യ,ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരും കൂടി ചേർന്നാൽ ഖത്തർ നാളെ നീലക്കടലായി മാറും.

സെമി ഫൈനലിൽ കടന്ന ആദ്യ അറബ്,ആഫ്രിക്കൻ രാജ്യമെന്ന നിലയിൽ ഫ്രാൻസും,മൊറോക്കോ മൽസരം അറബ് ലോകത്തിന്റെ മുഴുവൻ ആവേശമാവും.ഖത്തറിലെ അറബ് രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്ക് പുറമെ,ഖത്തറിലെ പ്രവാസി ഇന്ത്യക്കാരിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണയും മൊറോക്കോക്കായിരിക്കും.ഇതിന് പുറമെ,ചൊവ്വ, ബുധൻ ദിവസങ്ങളിലായി കാസബ്ളാങ്കയിൽ നിന്ന് ദോഹയിലേക്ക് 30 സ്പെഷ്യൽ ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുമെന്ന് മൊറോക്കൻ വിമാന കമ്പനി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News