December 18, 2022
December 18, 2022
ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : അവസാന മിനിറ്റിലെ കിലിയൻ എംബാപ്പയുടെ തകർപ്പൻ പ്രകടനത്തോടെ ആവേശത്തിന്റെ കൊടുമുടി കയറിയ ലോകകപ്പ് ഫൈനലിൽ ഒടുക്കം അർജന്റീന കപ്പുയർത്തി. മെസ്സിയുടെയും എയ്ഞ്ചൽ ഡി മരിയയുടെയും ഗോളില്‍ 2-0 ന് മുന്നിലെത്തിയ അര്‍ജന്റീ 80 മിനിറ്റോളം കളി അടക്കിഭരിക്കുകയായിരുന്നു. എന്നാല്‍ ഗോളിലേക്ക് പായിച്ച രണ്ടേ രണ്ട് ഷോട്ടുകള്‍ ഫ്രാന്‍സ് ലക്ഷ്യത്തിലെത്തിച്ചു. 97 സെക്കന്റ് ഇടവേളയില്‍ രണ്ടു തവണ അവര്‍ അര്‍ജന്റീന വല കുലുക്കി. അതോടെ ഏകപക്ഷീയമായിരുന്ന ഫൈനല്‍ ആവേശകരമായി. എണ്‍പതാം മിനിറ്റില്‍ കോളൊ മുവാനിയെ നിക്കൊളാസ് ഓടാമെന്റി വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി എംബാപ്പെയാണ് ലക്ഷ്യത്തിലെത്തിച്ചത്. 97 സെക്കന്റുകള്‍ പിന്നിടും മുമ്പെ എംബാപ്പെ വീണ്ടും സ്‌കോര്‍ ചെയ്തു. തൊട്ടുപിന്നാലെ അര്‍ജന്റീന പ്രതിരോധം ഉറങ്ങിയ നിമിഷത്തില്‍ എംബാപ്പെ വീണ്ടും സ്‌കോര്‍ ചെയ്തു. അതുവരെ അര്‍ജന്റീനയുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു കളി.
നൂറ്റിയെട്ടാം മിനുട്ടിൽ പ്രതിരോധത്തിന്റെ കോട്ട തകർത്ത് മെസ്സി വീണ്ടും വല കുലുക്കിയതോടെ വിജയ സാധ്യത പിന്നെയും അർജന്റീനിയൻ പക്ഷത്തേക്ക് തന്നെ മാറി.എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് നൂറ്റി പതിനേഴാം മിനുട്ടിൽ മൂന്നാം ഗോൾ അടിച്ചുകൊണ്ട് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഹാട്രിക്കുമായി എംബാപ്പെ പറന്നുകയറുകയായിരുന്നു.ഇതോടെ 03-03 എന്ന നിർണായക ഫലത്തിലേക്ക് കളി നീളുകയായിരുന്നു.ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉദ്വേഗജനകമായ മത്സരത്തിനാണ് ലുസൈൽ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചത്.
രണ്ട് അധിക സമയങ്ങൾക്ക് ശേഷം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ട തീപിടിച്ച പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾ നേടി അവസാനം മെസ്സിയുടെ അർജന്റീന 2022 ലെ ഫിഫ ലോകകപ്പ് കൈപ്പിടിയിലൊതുക്കുകയായിരുന്നു.മൂന്നര പതിറ്റാണ്ടിനു ശേഷമാണ് അർജന്റീന ലോകകിരീടം ചൂടുന്നത്.1986 ലാണ് അർജന്റീന ഇതിനുമുമ്പ് അവസാനമായി കപ്പുയർത്തിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക