Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആ ടിക്കറ്റുകളൊക്കെ എങ്ങോട്ടുപോയി,ടിക്കറ്റ് ലഭിക്കാത്തതിനാൽ അർജൻറ്റീനിയൻ ആരാധകർക്ക് പ്രതിഷേധം

December 17, 2022

December 17, 2022

ന്യൂസ്‌റൂം ബ്യുറോ / ഫോട്ടോ :അൽ ജസീറ 
ദോഹ : 88,000 പേരെ ഉൾക്കൊള്ളുന്ന ലുസൈൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് 2022 ഫൈനലിനുള്ള ടിക്കറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയോടെ നൂറുകണക്കിന് അർജന്റീനൻ  ഫുട്ബോൾ ആരാധകർ ഫിഫയുടെ പ്രധാന ടിക്കറ്റിംഗ് ഓഫീസിന് പുറത്ത് തടിച്ചുകൂടി.ഫിഫയുടെ ഔദ്യോഗിക വിൽപ്പന, പുനർവിൽപ്പന പ്ലാറ്റ്‌ഫോമുകളിൽ ടിക്കറ്റ് ലഭ്യമല്ലാത്തതിൽ മിക്ക ആരാധകരും കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണ്.

"ബ്രസീൽ, പോർച്ചുഗൽ, മൊറോക്കോ ടീമുകൾ ഫൈനലിലെത്താതെ മടങ്ങിയതിനാൽ തുടർന്നുള്ള മത്സരങ്ങൾ ഉപേക്ഷിച്ചവരുടെ നിരവധി ടിക്കറ്റുകൾ ബാക്കിയുണ്ടാവുമെന്ന് ഞങ്ങൾക്കറിയാം.എന്നാൽ ആ ടിക്കറ്റുകളൊക്കെ എവിടേക്കാണ് പോയതെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല," അർജന്റീനിയൻ ആരാധകനായ മത്തിയാസ് ടിക്കറ്റിങ് ഓഫീസിനു പുറത്ത് അൽ ജസീറ ചാനലിനോട് പറഞ്ഞു.
ഇതിനിടെ,അര്ജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലിന് പുറത്താണ് തുടർച്ചയായ രണ്ടാം ദിവസവും അർജന്റീനയിൽ നിന്ന് വന്ന ആരാധകർ പ്രതിഷേധിച്ചതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

ബ്ലാക്ക് മാർകെറ്റിൽ ടിക്കറ്റിന് ചുരുങ്ങിയത് 4,000 ഡോളർ നല്കണമെന്നും അവർ പറഞ്ഞു. ടിക്കറ്റ് ലഭിക്കാൻ അര്ജന്റീന ഫുട്ബോൾ അസോസിയേഷൻ ഇടപെടണമെന്നാണ് അവരുടെ ആവശ്യം.ഫൈനൽ മത്സരം കാണാൻ ഫ്രാൻ‌സിൽ നിന്നും അര്ജന്റീനയിൽ നിന്നും പ്രതീക്ഷിച്ചതിലും കൂടുതൽ ആരാധകർ എത്തിയതാണ് വിവരം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News