May 16, 2022
May 16, 2022
ദോഹ: ദോഹയിൽ പുതുതായി ആരംഭിച്ച വെൻഡോം മാളിന്റെ രണ്ടാം നിലയിൽ നിന്ന് കുട്ടി താഴെവീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.രണ്ടാം നിലയിലെ തുറന്നു കിടന്നിരുന്ന ബാൽക്കണിയിലൂടെയാണ് കുട്ടി വീണതെന്നും ഒരു കർട്ടൻ കൊണ്ട് മറച്ചിരുന്നതിനാലാണ് ബാൽക്കണി സുരക്ഷിതമാണെന്ന ധാരണ ഉണ്ടാക്കിയതെന്നും ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു. അപകടം സംഭവിച്ച സ്ഥലത്ത് നിർമാണം നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഹാൻഡ് റെയിൽ ഘടിപ്പിക്കുകയായിരുന്നെന്നും ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.
അപകടം സംബന്ധിച്ച് അറബ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾ നടന്നിരുന്നു.ഖത്തറിലെ പ്രമുഖ അറബിക് പത്രമായ അൽ ശർഖിൽ വന്ന വാർത്ത നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അപകടത്തിന് കാരണം രക്ഷിതാക്കളുടെ ശ്രദ്ധക്കുറവാണെന്ന് അൽ ശർഖ് ചൂണ്ടിക്കാണിച്ചിരുന്നു.
പത്രത്തിന്റെ ഈ പരാമർശവും വലിയ ചർച്ചകൾക്കിടയാക്കി.സുരക്ഷ ഉറപ്പാക്കേണ്ട മാനേജ്മെന്റിനെ കുറ്റപ്പെടുത്തുന്നതിന് പകരം രക്ഷിതാക്കളെ പലരും ചോദ്യം ചെയ്തു.കുട്ടിയുടെ രക്ഷിതാക്കളോട് പത്രം മാപ്പുപറയണമെന്നും ചിലർ അഭിപ്രായപ്പെട്ടു.Huge uproar over Qatari publication @alsharq_portal over its “article” appearing to blame the parents for the child’s tragic fall from the Vendome Mall in Doha. The child is fighting for his life. https://t.co/SekRQ9XXIq
— Mohammed Al-Jufairi (@Halawala) May 15, 2022