Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വൊക്വോദിന്റെ 107-ാമത് പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു

December 23, 2020

December 23, 2020

ദോഹ: ഖത്തരി എണ്ണ കമ്പനിയായ വൊക്വോദ് പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു. രാജ്യത്തെ എല്ലാ ഭാഗത്തും സേവനം നല്‍കാനുള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ സ്റ്റേഷന്‍ തുറന്നത്. 

പുതുതായി തുറന്ന അല്‍ മെറാദ്-4 ലെ പെട്രോള്‍ സ്‌റ്റേഷന്‍ കൂടി എത്തിയതോടെ വൊക്വോദിന്റെ ഖത്തറിലെ പെട്രോള്‍ സ്‌റ്റേഷനുകളുടെ ആകെ എണ്ണം 107 ആയി ഉയര്‍ന്നു. ബുധനാഴ്ച വൈകീട്ടാണ് പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 


Also Read: സഭ്യമല്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു,ലെബനീസ് ടെലിവിഷന്‍ അവതാരകയെ കുവൈത്ത് നാടുകടത്തി (Video)


ഇത് 24 മണിക്കൂര്‍ നേരവും പ്രവര്‍ത്തിക്കും. പെട്രോള്‍ സ്‌റ്റേഷനൊപ്പം സിദ്ര സ്റ്റോറും ഇവിടെ ഉണ്ട്. കൂടാതെ 'ഷഫാഫ്' എല്‍.പി.ജി സിലിണ്ടറുകളും ഇവിടെ ലഭ്യമാകും. 

എട്ട് ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന സ്റ്റേഷനാണ് മെറാദ്-4 ല്‍ ഇന്ന് തുറന്നത്. ചെറുവാഹനങ്ങള്‍ക്കായി നാല് ലൈനുകളും എട്ട് ഡിസ്‌പെന്‍സറുകളുമാണ് ഇവിടെ ഉള്ളത്.

അല്‍ മെറാദ്-4 ലെ പെട്രോള്‍ സ്‌റ്റേഷന്‍ തുറക്കുന്നതില്‍ തങ്ങള്‍ക്ക് വളരെ സന്തോഷമുണ്ടെന്ന് വൊക്വോദിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സാദ് റാഷിദ് അല്‍ മുഹന്നാദി പറഞ്ഞു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News