March 21, 2021
March 21, 2021
ദോഹ: ഖത്തറിലെ ഇന്ധന കമ്പനിയായ വുഖൂദ് ഈ വര്‍ഷം അവസാനത്തോടെ ലക്ഷ്യമിടുന്നത് രാജ്യത്തെ 90 ശതമാനം വിപണി വിഹിതം. പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടാണ് വുഖൂദ് ഈ ലക്ഷ്യം കൈവരിക്കുക. പെട്രോളിയം ചില്ലറ വില്‍പ്പന വിപണിയില്‍ വുഖൂദിദിന്റെ വിഹിതം കഴിഞ്ഞ വര്‍ഷം അവസാനം 85 ശതമാനത്തിലെത്തിയിരുന്നു.
'പെട്രോള്‍ സ്‌റ്റേഷനുകളുടെ വിപുലീകരണത്തിലൂടെയാണ് 2020 അവസാനം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറ വിപണിയില്‍ വുഖൂദിന്റെ വിഹിതം ഏകദേശം 85 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷം അവസാനത്തോടെ ഇത് 90 ശതമാനമായി ഉയര്‍ത്താനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.' -കമ്പനിയുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വുഖൂദ് സി.ഇ.ഒയും എം.ഡിയുമായ സാദ് റാഷിദ് അല്‍ മുഹന്നദി പറഞ്ഞു.
പെട്രോളിയം ചില്ലറ വിപണിയില്‍ വുഖൂദിന്റെ 2019 ലെ വിഹിതം 82 ശതമാനമായിരുന്നു. ആ വര്‍ഷം അവസാനം രാജ്യത്ത് 96 പെട്രോള്‍ സ്‌റ്റേഷനുകളാണ് ഉണ്ടായിരുന്നത്.
ഖത്തറിലെ ഏറ്റവും വലിയ ഇന്ധന കമ്പനിയായ വുഖൂദിന് നിലവില്‍ 109 പെട്രോള്‍ സ്‌റ്റേഷനുകളാണ് രാജ്യത്താകെ ഉള്ളത്. 2020 അവസാനം ഖത്തറിലെ പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണം 108 ആയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ അല്‍ മീരദ്-3 പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നതോടെയാണ് പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണം 109 ആയി ഉയര്‍ന്നത്.
ഈ വര്‍ഷം പുതുതായി എട്ട് പുതിയ പെട്രോള്‍ സ്‌റ്റേഷനുകള്‍ തുറക്കാന്‍ വുഖൂദ് പദ്ധതിയിടുന്നതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് നടപ്പാവുന്നതോടെ ഖത്തറിലെ ആകെ പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണം 116 ആയി ഉയരും.
'2021 ന്റെ ആദ്യ പാദത്തില്‍ മൂന്ന് പുതിയ പെട്രോള്‍ സ്‌റ്റേഷനുകള്‍ നിര്‍മ്മിച്ച് കമ്മീഷന്‍ ചെയ്യും.ഇത് കൂടാതെ 2021 ല്‍ അഞ്ച് പെട്രോള്‍ സ്റ്റേഷനുകള്‍ കൂടി തുറക്കും.' -വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.