Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്രയേലിന്റെ നിർദ്ദേശം തള്ളി, ഫലസ്തീനികൾക്കുള്ള സാമ്പത്തികസഹായവിതരണദൗത്യം ഖത്തറിൽ നിന്നും ഏറ്റെടുക്കാനില്ലെന്ന് യുഎഇ

October 31, 2021

October 31, 2021

ഗാസയിലെ തൊഴിലാളികൾക്കുള്ള ശമ്പളവും മറ്റും വിതരണം ചെയ്യാനുള്ള ദൗത്യം ഏറ്റെടുക്കാനുള്ള ഇസ്രയേലിന്റെ അപേക്ഷ തള്ളി യുഎഇ. നിലവിൽ ഖത്തറാണ് യുണൈറ്റഡ് നേഷൻസുമായി സഹകരിച്ച് ഗാസയിലെ സാമ്പത്തികവ്യവസ്ഥ കൈകാര്യം ചെയ്യുന്നത്. ഈ കർത്തവ്യം തങ്ങൾ ഏറ്റെടുത്താൽ, ഫലസ്തീനിലെ സാധാരണ ജനങ്ങൾക്ക് കിട്ടേണ്ട പണം ഹമാസ് അധികൃതരുടെ കയ്യിലേക്ക് ഒഴുകുമോ എന്ന ആശങ്കയാണ് യുഎഇയുടെ പിന്മാറ്റത്തിന് കാരണമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

2014 മുതൽ ഗാസ മുനമ്പിനെ സാമ്പത്തികമായി സഹായിച്ചു വരികയാണ് ഖത്തർ. ഒരു ബില്യൺ ഡോളറോളം തുക വിവിധ ആവശ്യങ്ങൾക്കായി ഇതുവരെ ചിലവഴിച്ച ഖത്തർ മെയ് മാസത്തിലെ ബോംബാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടപ്പോൾ അഞ്ഞൂറ് മില്യൺ ഡോളറിന്റെ സഹായവും ഗാസയ്ക്കേകി. ഇസ്രയേലിന്റെ എതിർപ്പുകളെ മറികടന്നുകൊണ്ട്, ഗാസയിലെ കുടുംബങ്ങൾക്ക് ഓരോ മാസവും നൂറ് ഡോളറിന്റെ സാമ്പത്തിക സഹായവും ഖത്തർ നൽകുന്നുണ്ട്. ഫലസ്തീനിന് പൂർണ പിന്തുണ നൽകുന്ന ഖത്തറിനെ വരുതിയിലാക്കാൻ കഴിയില്ല എന്ന് ബോധ്യമായ ഇസ്രായേൽ യുഎഇയെ ഈ ദൗത്യം ഏല്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഫലസ്തീനിൽ നിന്നുള്ള എതിർപ്പുകൾ വകവെക്കാതെ ഇസ്രയേലുമായി സാമ്പത്തികകരാറുകൾ ഒപ്പുവെക്കാൻ യുഎഇ തീരുമാനിച്ചിരുന്നു. എന്നാൽ, ഗാസയിലെ കാര്യത്തിൽ ഇടപെടാൻ തങ്ങളില്ലെന്ന നിലപാട് യുഎഇ സ്വീകരിച്ചത് ഇസ്രായേലിന് കനത്ത തിരിച്ചടിയാണ്.


Latest Related News