June 22, 2021
June 22, 2021
ഹൈദരാബാദ്: ഖത്തറില്‍ ജോലിക്കു പോയി ദുരിതത്തിലായ മകളെ രക്ഷപ്പെടുത്തണമെന്ന അപേക്ഷയുമായി മാതാവ് രംഗത്ത്. ഹൈദരാബാദ് സ്വദേശിയായ ആലിയബീഗത്തെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് മാതാവ് ആതിയ ബീഗം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നിവേദനം നല്‍കിയത്.
'എന്റെ മകൾ അലിയ ബീഗം ജോലി തേടി ട്രാവൽ ഏജന്റ് മുനീറിനെ സമീപിക്കുകയും ദോഹയിലെ ഒരു ബ്യൂട്ടി പാർലറിൽ ബ്യൂട്ടിഷ്യനായി ജോലി നൽകുകയും ചെയ്തിരുന്നു.2018 നവംബർ മുതൽ 14 മാസം അവൾ അവിടെ ജോലി ചെയ്തിരുന്നു.പിന്നീട് പാർലർ അടച്ചതിനെ തുടർന്ന് 'ബ്ലാക്ക് സലൂൺ' എന്ന ബ്യൂട്ടി പാർലറിൽ ആറു മാസം ജോലി ചെയ്തു.എന്നാൽ അവിടെ നിന്ന് ശരിയായ ഭക്ഷണമോ ശമ്പളമോ കിട്ടിയില്ല.2020 ആഗസ്റ്റിൽ അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തൊഴിലുടമ അവർക്കെതിരെ കേസ് ഫയൽ ചെയ്യുകയും ആറ് മാസം അൽ റയാൻ ജയിലിൽ കഴിയുകയും ചെയ്തു."പരാതിയിൽ ആതിഖ ബീഗം ചൂണ്ടിക്കാട്ടി.
ജയിൽ മോചിതയായ യുവതി ഇപ്പോള്‍ ജോലിചെയ്യുന്ന റസ്‌റ്റോറന്റില്‍ നിന്നും പീഢനങ്ങള്‍ ഏറ്റുവാങ്ങുകയാണെന്ന് അവർ പറഞ്ഞു.റസ്‌റ്റോറന്റില്‍ നിന്ന് മര്‍ദ്ദനം ഉള്‍പ്പെടെയുള്ള പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതായും മാതാവ് ആരോപിച്ചു. മകള്‍ക്ക് നാട്ടിലേക്ക് തിരികെ വരണമെന്നുണ്ടെന്നും അതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് അവർ ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക് പരാതി നൽകിയത്.