November 29, 2022
November 29, 2022
ന്യൂസ്‌റൂം ബ്യുറോ
ദോഹ : അറബികളുടെ പരമ്പരാഗത വേഷമായ 'തോബി'നെ(പുരുഷന്മാർ ധരിക്കുന്ന നീളം കൂടിയ വസ്ത്രം) അധിക്ഷേപിച്ച മുൻ ജർമൻ താരവും ഫുട്‍ബോൾ കമന്റേറ്ററുമായ സാന്ദ്രോ വാഗ്നർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തിപ്പെടുന്നു.ഞായറാഴ്ച നടന്ന ജർമ്മനിയും സ്‌പെയിനും തമ്മിലുള്ള ലോകകപ്പ് മൽസരത്തിനിടെ ജർമ്മൻ ബ്രോഡ്‌കാസ്റ്ററായ ZDF ലൈവ് സ്‌ട്രീമിങ്ങിലാണ് മുൻ ജർമ്മനി ഫോർവേഡ് കൂടിയായ വാഗ്നർ അപകീർത്തികരമായ പരാമർശം നടത്തിയത്.
Day-to-day racism in #Germany:
— Dr Andreas Krieg (@andreas_krieg) November 28, 2022
"Only then did I realize that they are #Qatar's bathrobes,” @ZDF commentator Wagner said. Wagner was referring to the thaub, the traditional white full-length robes with long sleeves worn by many men in the region.https://t.co/u6ZILiyHah
“മത്സരത്തിന്റെ വൈകാരിക ഘട്ടത്തിലാണ് നിർഭാഗ്യവശാൽ തോബിനെ കുറിച്ചുള്ള ഇത്തരമൊരു പരാമർശം വാഗ്നറിൽ നിന്നുണ്ടായത്. തീർച്ചയായും ഞങ്ങൾ ഇക്കാര്യം പരിഗണിക്കും"-എന്നാണ് ട്വിറ്ററിലെ ചില പരാതികൾക്ക് ZDF ഒരു ചെറിയ പ്രസ്താവനയിലൂടെ മറുപടി നൽകിയത്:
എന്തായാലും സംഭവം വിവാദമായതോടെ,തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വാഗ്നർ തന്നെ രംഗത്തെത്തിയതായി ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.
നവംബർ 23ന് ഗ്രൂപ്പ് ഇയിലെ ആദ്യമത്സരം തുടങ്ങുന്നതിന് മുമ്പ് ജര്മൻ കളിക്കാർ മൂക്കുപൊത്തി പ്രതിഷേധിച്ചത് വലിയ വിമര്ശനങ്ങൾക്കിടയാക്കിയിരുന്നു.തൊട്ടുപിന്നാലെ ഞായറാഴ്ച സ്‌പെയിൻ,ജർമനി മത്സരം നടക്കുമ്പോൾ വംശീയ അധിക്ഷേപത്തിന് പേരിൽ ജർമൻ ടീം ഉപേക്ഷിച്ച മെസ്യുട്ട് ഓസിലിന്റെ ചിത്രം ഉയർത്തിപ്പിടിച്ചാണ് ആരാധകർ ജർമനിയുടെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക