November 05, 2021
November 05, 2021
ദോഹ : ഖത്തറിൽ സ്തനാർബുദത്തെ ചെറുത്ത് തോല്പിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി പഠനറിപ്പോർട്ട്. മറ്റ് രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോൾ ഈ കണക്കിൽ രാജ്യം ഏറെ മുന്നിലാണെന്നും ഹമദ് മെഡിക്കൽ കോർപറേഷനിലെ അർബുദരോഗചികിത്സാവിഭാഗത്തിലെ മുതിർന്ന മേധാവിയും, നാഷണൽ ക്യാൻസർ കെയറിന്റെ ചെയർപേഴ്‌സണുമായ സൽഹ ബുജാസൗമറിയിച്ചു.
ഖത്തർ ക്യാൻസർ രജിസ്ട്രിയുടെ കണക്കുകൾ പ്രകാരം 2013-2015 വർഷങ്ങളിൽ 82.3 ശതമാനമായിരുന്നു സ്തനാർബുദമുക്തി നിരക്ക്. അർബുദത്തിന്റെ സാന്നിധ്യം പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയുന്നത് കൊണ്ടാണ് അസുഖം ഭേദമായവരുടെ ശതമാനം വർധിച്ചതെന്നും സൽഹ കൂട്ടിച്ചേർത്തു. നേരത്തെ അറിഞ്ഞാൽ പൂർണമായും ചികിൽസിച്ചു ഭേദമാക്കാവുന്ന അസുഖമാണ് സ്തനാർബുദമെന്നും, സ്വയം നടത്താവുന്ന പരിശോധനകൾ ഇടവേളകളിൽ നടത്തി അർബുദസാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ഡോക്ടർ വ്യക്തമാക്കി.