Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ജെ.എൻ.യു കാമ്പസിൽ ആർ.എസ്.എസ് ഗുണ്ടാവിളയാട്ടം,പെൺകുട്ടികൾ ഉൾപെടെയുള്ള വിദ്യാർത്ഥികളെ മാരകമായി ആക്രമിച്ചു 

January 05, 2020

January 05, 2020

ദൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ദില്ലി ജെ.എൻ.യു വിദ്യാർത്ഥികൾക്കെതിരെ എ.ബി.വി.പി ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥികളെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകർക്ക് നേരെയും ആക്രമണമുണ്ടായി. പോലീസ് അക്രമികളെ സഹായിക്കുകയാണെന്ന് അധ്യാപകർ പറഞ്ഞു. സബർമതി ഹോസ്റ്റൽ അക്രമികൾ അടിച്ചു തകർത്തു. നിരവധി വിദ്യാർഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ ഗുണ്ടകളും കാമ്പസിനുള്ളിലെ എ.ബി.വി.പി പ്രവര്‍ത്തകരും ചേര്‍ന്നു മാരകമായി ആക്രമിക്കുകയായിരുന്നു.

50ല്‍ അധികം ആളുകള്‍ ആക്രമണ സംഘത്തിലുണ്ടെന്ന്  വിദ്യാര്‍ഥികള്‍ പറയുന്നു. മുഖംമൂടി ധരിച്ചാണ് അക്രമി സംഘമെത്തിയത്. ഇവര്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ആക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. വടികളും മരകായുധങ്ങളുമായാണ് അക്രമിസംഘം പെൺകുട്ടികൾ ഉൾപ്പെടെയുള്ള സംഘത്തെ തല്ലിച്ചതച്ചത്. ഗുണ്ടകൾ ഇപ്പോഴും കാമ്പസിൽ തുടരുകയാണ്.

പോലീസ് സംഘം അക്രമം നോക്കിനിൽക്കുകയാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ കൊണ്ടുപോകാനെത്തിയ ആംബുലൻസുകളും അക്രമികൾ തടയുകയാണ്. രാത്രി വൈകിയും അക്രമികൾ കാമ്പസിൽ അഴിഞ്ഞാടുകയാണെന്നാണ് റിപ്പോർട്ട്. സ്ഥലത്ത് ഇപ്പോഴും ഭീകരാന്തരീക്ഷം നിലനിൽക്കുകയാണ്.

ഇതിനിടെ,ഡൽഹിയിലെ പോലീസ് ആസ്ഥാനം ഉപരോധിക്കാൻ ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾ ആഹ്വാനം ചെയ്തു.


Latest Related News