March 06, 2022
March 06, 2022
ദോഹ : അടുത്ത മൂന്ന് പതിറ്റാണ്ടോടെ അറബ് മേഖലയിലെ ഏറ്റവും വലിയ ഇന്ധന നിർമാതാക്കളിൽ ഒരാളായി ഖത്തർ മുന്നേറുമെന്ന് പഠനം. '2050 ഗ്ലോബൽ ഗ്യാസ് ഔട്ട്ലുക്കിന്റെ' ആറാം എഡിഷനിൽ ആണ് ഈ നിരീക്ഷണം. ഖത്തറും, ഒപ്പം ഇറാൻ, സൗദി അറേബ്യ എന്നിവർ ചേരുന്ന മൂവർ സംഘമാവും ഇന്ധന ഉല്പാദനത്തിന് മുൻനിരയിൽ ഉണ്ടാവുക.
അടുത്ത 30 വർഷത്തിനകം ഇറാനിലെ പ്രകൃതിവാതക നിർമാണത്തിൽ 2.4 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തും. ഖത്തറിൽ 2.2 ശതമാനവും, സൗദിയിൽ 1.2 ശതമാനവും നിർമാണം വർധിക്കുമെന്നും പഠനം പറയുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി വിതരണക്കാരാണ് ഖത്തർ. വടക്കൻ മേഖലയിലെ എണ്ണപ്പാടങ്ങൾ വിപുപീകരിക്കാനുള്ള പദ്ധതിയിലാണ് രാജ്യം. 2027 ഓടെ ഖത്തറിന്റെ എൽ.എൻ.ജി നിർമാണത്തിൽ 64 ശതമാനത്തിന്റെ വർധനവ് ഉണ്ടാവും. മിഡിൽ ഈസ്റ്റ് മേഖലയിൽ ഇറാൻ, ഖത്തർ, സൗദി എന്നിവരാവും മുൻപിലെങ്കിലും, അന്താരാഷ്ട്ര തലത്തിൽ റഷ്യ തന്നെയാവും ഇന്ധന ഉല്പാദനത്തിൽ മുന്നിലുണ്ടാവുക എന്നും പഠനത്തിൽ വ്യക്തമാക്കുന്നു.