Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അടുത്ത മൂന്ന് പതിറ്റാണ്ടിലെ ഇന്ധന ഉല്പാദനത്തിൽ ഖത്തർ മുന്നിട്ട് നിൽക്കുമെന്ന് പഠനം

March 06, 2022

March 06, 2022

ദോഹ : അടുത്ത മൂന്ന് പതിറ്റാണ്ടോടെ അറബ് മേഖലയിലെ ഏറ്റവും വലിയ ഇന്ധന നിർമാതാക്കളിൽ ഒരാളായി ഖത്തർ മുന്നേറുമെന്ന് പഠനം. '2050 ഗ്ലോബൽ ഗ്യാസ് ഔട്ട്ലുക്കിന്റെ' ആറാം എഡിഷനിൽ ആണ് ഈ നിരീക്ഷണം. ഖത്തറും, ഒപ്പം ഇറാൻ, സൗദി അറേബ്യ എന്നിവർ ചേരുന്ന മൂവർ സംഘമാവും ഇന്ധന ഉല്പാദനത്തിന് മുൻനിരയിൽ ഉണ്ടാവുക. 

അടുത്ത 30 വർഷത്തിനകം ഇറാനിലെ പ്രകൃതിവാതക നിർമാണത്തിൽ 2.4 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തും. ഖത്തറിൽ 2.2 ശതമാനവും, സൗദിയിൽ 1.2 ശതമാനവും നിർമാണം വർധിക്കുമെന്നും പഠനം പറയുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി വിതരണക്കാരാണ് ഖത്തർ. വടക്കൻ മേഖലയിലെ എണ്ണപ്പാടങ്ങൾ വിപുപീകരിക്കാനുള്ള പദ്ധതിയിലാണ് രാജ്യം. 2027 ഓടെ ഖത്തറിന്റെ എൽ.എൻ.ജി നിർമാണത്തിൽ 64 ശതമാനത്തിന്റെ വർധനവ് ഉണ്ടാവും. മിഡിൽ ഈസ്റ്റ് മേഖലയിൽ ഇറാൻ,  ഖത്തർ, സൗദി എന്നിവരാവും മുൻപിലെങ്കിലും, അന്താരാഷ്ട്ര തലത്തിൽ റഷ്യ തന്നെയാവും ഇന്ധന ഉല്പാദനത്തിൽ മുന്നിലുണ്ടാവുക എന്നും പഠനത്തിൽ വ്യക്തമാക്കുന്നു.


Latest Related News