November 06, 2021
November 06, 2021
ദോഹ: പൊതുഗതാഗത ത്തിൽ കാതലായ മാറ്റങ്ങൾ വരുത്താനുള്ള പദ്ധതിയിലാണ് ഖത്തറെന്ന് അധികൃതർ. "ഖത്തർ നാഷണൽ വിഷൻ 2030" പദ്ധതിയുടെ ചുവടുപിടിച്ചാണ് പൊതുഗതാഗതത്തിൽ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നത്. 2030 ആവുമ്പോഴേക്കും രാജ്യത്തെ പൊതുഗതാഗതത്തിന്റെ 25 ശതമാനവും വൈദ്യുതി കേന്ദ്രീകൃതമാക്കാനാണ് അധികൃതരുടെ തീരുമാനം. അന്തരീക്ഷമലിനീകരണമടക്കമുള്ള ഒരുപിടി പ്രശ്നങ്ങളെ പരിഹരിക്കാൻ ഈ നീക്കത്തിലൂടെ സാധിക്കും.
രാജ്യത്തെ ബസ് സ്റ്റോപ്പുകളുടെ എണ്ണം അടുത്ത വർഷം ആവുമ്പോഴേക്കും 2700 ആയി വർധിപ്പിക്കാനും അധികൃതർ തീരുമാനിച്ചു. ഫിഫ ഫുട്‍ബോൾ ലോകകപ്പിനോടനുബന്ധിച്ച് 1100 പുതിയ ബസ്സുകൾ നിരത്തിലിറക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. പൊതുമരാമത്ത് വകുപ്പായ അഷ്‌ഗാലും, ജല-വൈദ്യുത വകുപ്പായ കറാമയും ചേർന്നാണ് ഈ പദ്ധതികൾ രൂപകൽപന ചെയ്യുന്നത്.