Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അറബ് ഗള്‍ഫ് കപ്പ് നവംബറില്‍ ദോഹയില്‍

September 20, 2019

September 20, 2019

പങ്കാളിത്തം ഇതുവരെ ഉറപ്പാക്കാത്ത സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ ടീമുകള്‍ക്ക് അന്തിമ ഫിക്‌സ്ചര്‍ തയാറാകുന്നതുവരെ സന്നദ്ധത അറിയിക്കാന്‍ അവസരമുണ്ടെന്ന് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ഥാനി അറിയിച്ചു.  

ദോഹ: അറബ് ഗള്‍ഫ് കപ്പിന് നവംബറില്‍ ദോഹ വേദിയാകും. നവംബര്‍ 27 മുതല്‍ ഡിസംബര്‍ ആറുവരെയാണ് ടൂര്‍ണമെന്റ്.

24-ാമത് അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോൾ മാമാങ്കത്തിനാണ് ഇത്തവണ ഖത്തര്‍ ആതിഥ്യമരുളുന്നത്. എ.ജി.സി.എഫ്.എഫിന്റെ പതിനൊന്നാമത് യോഗത്തില്‍ തീരുമാനമായ മത്സര നിയന്ത്രണ നിയമങ്ങളുടെ ഭേദഗതി പ്രകാരം ഏറ്റവും കുറഞ്ഞ ടീമുകളാകും ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. രണ്ടു വര്‍ഷം കൂടുമ്പോഴാണ് അറബ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏറ്റുമുട്ടുന്ന അറബ് ഗള്‍ഫ് കപ്പ് നടക്കാറുള്ളത്. 1970ല്‍ നടന്ന പ്രഥമ ടൂര്‍ണമെന്റില്‍ ബഹ്‌റൈനായിരുന്നു ജേതാക്കള്‍.

ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(ഖ്യു.എഫ്.എ), അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്‍(എ.ജി.സി.എഫ്.എഫ്) എന്നിവയുടെ യോഗത്തിലാണു തിയതി നിശ്ചയിച്ചത്. യോഗത്തില്‍ ഖ്യു.എഫ്.എ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ഥാനി അധ്യക്ഷത വഹിച്ചു. എ.ജി.സി.എഫ്.എഫ് വൈസ് പ്രസിഡന്റ് ജാസിം അല്‍ശക്കീലി, ജനറല്‍ സെക്രട്ടറി ജാസിം അല്‍റുമൈഹി, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി അഹ്മദ് അല്‍നുഐമി, ഒമാന്‍, കുവൈത്ത്, ഇറാഖ്, യമന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പങ്കാളിത്തം ഇതുവരെ ഉറപ്പാക്കാത്ത സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ ടീമുകള്‍ക്ക് അന്തിമ ഫിക്‌സ്ചര്‍ തയാറാകുന്നതുവരെ സന്നദ്ധത അറിയിക്കാന്‍ അവസരമുണ്ടെന്ന് യോഗത്തില്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ഥാനി അറിയിച്ചു.  


Latest Related News