Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ മിനിമം വേതനം,ഖത്തർ അമീറും നരേന്ദ്രമോദിയും ട്രോളിൽ വൈറലായി 

September 02, 2020

September 02, 2020

ദോഹ : ട്രോളുകൾക്കു പഞ്ഞമില്ലാത്ത കേരളത്തിൽ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കിയ ഖത്തർ അമീറിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉൾപെടുത്തിയുള്ള ട്രോളുകൾ വൈറലാവുന്നു.രാജ്യത്തെ തൊഴിലാളികൾക്ക് നൽകുന്ന ആനുകൂല്യങ്ങളുമായി ബന്ധപ്പെടുത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയെയും നരേന്ദ്രമോദിയെയും താരതമ്യപ്പെടുത്തിയുള്ള ട്രോളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ഖത്തർ അമീറിന്റെ ചിത്രത്തോടൊപ്പം കിട്ടിക്കൊണ്ടിരുന്ന കൂലി എല്ലാവർക്കും 1800 റിയാൽ ശമ്പളമാക്കിയ ഭരണാധികാരിയെന്നും നരേന്ദ്ര മോദിയുടെ ചിത്രത്തോടൊപ്പം കിട്ടിക്കൊണ്ടിരുന്ന കൂലി ഇല്ലാതാക്കി,എല്ലാർക്കും പണി ഇല്ലാണ്ടാക്കിയ ഭരണാധികാരി എന്നും അടിക്കുറിപ്പ് നൽകിയാണ് ട്രോൾ. ട്രോൾ സംഘ് എന്ന ഇടതുപക്ഷ പേജിലാണ് ട്രോൾ പ്രത്യക്ഷപ്പെട്ടത്.

ട്രോളിനെ അനുകൂലിച്ചു രംഗത്തെത്തിയവർ നരേന്ദ്രമോദിയുടെ ഭരണ പരാജയങ്ങൾ എണ്ണിപ്പറയുമ്പോൾ ഭരണ നേട്ടങ്ങൾ നിരത്തി ഓൺലൈൻ പോരിനിറങ്ങുന്നവരും കുറവല്ല.

ഖത്തറിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾ ഉൾപെടെയുള്ള വിദേശ തൊഴിലാളികൾക്ക് താമസവും ഭക്ഷണവും ഉൾപെടെ 1800 റിയാൽ കുറഞ്ഞ വേതനം ഉറപ്പാക്കിക്കൊണ്ടുള്ള ഉത്തരവിൽ കഴിഞ്ഞ ദിവസമാണ് അമീർ ഒപ്പുവെച്ചത്. തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തികൊണ്ടുള്ള പുതിയ പ്രഖ്യാപനത്തെ അന്താരാഷ്ട്ര തൊഴിൽ സംഘടന പ്രശംസിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.

 


Latest Related News