Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമിക്രോൺ കോവിഡ് കാരണം രാജ്യത്ത് ഒരാളെ പോലും ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യേണ്ടിവന്നിട്ടില്ല, ഖത്തർ ആരോഗ്യവിദഗ്ദൻ

December 24, 2021

December 24, 2021

ദോഹ : ലോകത്തിന്റെ നാനാഭാഗത്തും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ, ആശ്വാസമേകുന്ന വാക്കുകളുമായി ഹമദ് മെഡിക്കൽ കോർപറേഷൻ മേധാവി. ഒമിക്രോൺ കേസുകൾ ഗുരുതരമാവുന്ന സ്ഥിതിവിശേഷം രാജ്യത്ത് ഇതുവരെ രൂപപ്പെട്ടിട്ടില്ലെന്നും, രോഗികൾ വീട്ടിൽ ഇരുന്ന് തന്നെയാണ് ചികിത്സ തേടുന്നതെന്നും പകർച്ചവ്യാധി വകുപ്പ് തലവൻ ഡോക്ടർ അബ്ദുൾ ലത്തീഫ് അൽ ഖാൽ അറിയിച്ചു. ഖത്തർ ടീവിക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഖാൽ ഒമിക്രോണിനെ പറ്റി കൂടുതൽ വിവരങ്ങൾ നൽകിയത്. 

'അമേരിക്കയിൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളിൽ നാലിൽ മൂന്ന് ഭാഗവും ഒമിക്രോൺ വകഭേദമാണ്. വൈകാതെ ഒമിക്രോൺ കൂടുതൽ പടരും' - ഡോക്ടർ അഭിപ്രായപ്പെട്ടു. ഒമിക്രോണിനെ നേരിടാനുള്ള ഏറ്റവും മികച്ച മാർഗം ബൂസ്റ്റർ ഡോസ് ആണെന്ന് ആവർത്തിച്ച ഡോക്ടർ, രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസമായവർ വേഗം തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം എന്നപേക്ഷിച്ചു. മാസ്ക് അടക്കമുള്ള സുരക്ഷാ മുൻകരുതലുകളുടെ കാര്യത്തിലും വിട്ടുവീഴ്ച പാടില്ലെന്നും ഡോക്ടർ ഓർമിപ്പിച്ചു.


Latest Related News