August 21, 2021
August 21, 2021
ദോഹ : അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ അശാന്തമായി തുടരുന്നതിനിടെ, ആളുകളെ ഒഴിപ്പിക്കൽ തുടരുമെന്ന് വ്യക്തമാക്കി ഖത്തർ. വിദേശകാര്യസഹമന്ത്രി ലുൽവാ ബിൻത് റാഷിദ് അൽ ഖാതിർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ 72 മണിക്കൂറിനിടെ മുന്നൂറോളം വിദ്യാർത്ഥിനികളെയും, ഇരുന്നൂറിലധികം മാധ്യമപ്രവർത്തകരെയും സുരക്ഷിതമായി ദോഹയിൽ എത്തിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. പതിനായിരത്തോളം ആളുകൾ ഇപ്പോഴും കാബൂൾ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്ന് സിഎൻഎൻ മേധാവി ക്ലാരിസ വാർഡ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഖത്തർ ഈ വിവരങ്ങൾ പുറത്തുവിട്ടത്.