Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗൾഫിൽ പെരുന്നാളായി,ഖത്തറിലെ ഈദ്ഗാഹുകളിൽ വിശ്വാസികൾ ഒഴുകിയെത്തി

May 02, 2022

May 02, 2022

ദോഹ : രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഖത്തറിലെ വിവിധ ഈദ് ഗാഹുകളിൽ അത്തറിന്റെ പരിമളവും മൈലാഞ്ചി ചോപ്പിന്റെ തുടുപ്പുമായി അവർ വീണ്ടും ഒത്തുകൂടി.മഹാമാരിയുണ്ടാക്കിയ നിയന്ത്രണങ്ങളുടെ നാളുകളിൽ തക്ബീർ ഉരുവിടുന്ന ചുണ്ടുകളോടെ ഇനിയും ഇങ്ങനെയൊരു ഒത്തുചേരൽ ഉണ്ടാകുമോ എന്ന് ആശങ്കപ്പെട്ടവർ പരസ്പരം ആശ്ലേഷിച്ചും പെരുന്നാൾ ആശംസകൾ കൈമാറിയും നമസ്‌കാരത്തിനായി അണിനിരന്നപ്പോൾ കാലം തിരികെ നൽകിയ പെരുന്നാൾ സമ്മാനമായി ആ കാഴ്ച മാറി. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 520 പള്ളികളിലും ഈദ്ഗാഹുകളിലുമായാണ് ഇന്ന് രാവിലെ ഖത്തർ സമയം 5.12ന് പെരുന്നാൾ നമസ്കാരം നടന്നത്.അൽ വജ്‌ബ ഈദ്ഗാഹിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി,പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി,മന്ത്രിമാർ,ശൈഖുമാർ,ഭരണകുടുംബത്തിലെ മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആദ്യ പെരുന്നാളിനെ വരവേൽക്കാൻ സമുചിതമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.ബലൂൺ പരേഡും വർണാഭമായ വെടിക്കെട്ടും ഉൾപെടെ ദോഹ കോർണിഷിൽ മൂന്നു ദിവസം നീളുന്ന ആഘോഷ പരിപാടികളാണ് ഖത്തർ ടൂറിസം ഒരുക്കിയത്.പരിപാടികൾക്ക് നാളെ തുടക്കമാവും.ഖത്താറയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിപുലമായ ആഘോഷ പരിപാടികൾ നടക്കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News