December 26, 2021
December 26, 2021
ദോഹ : ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപഭോക്താക്കളുടെ അവകാശങ്ങളെ ഹനിക്കുന്നതായി പരാതി. നീതി ഉറപ്പിക്കാൻ ഇത്തരം പ്ലാറ്റ്ഫോമുകളെ സൂക്ഷ്മമായി നിരീക്ഷിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഉപഭോക്താക്കൾ. ഈ പ്ലാറ്റ്ഫോമുകൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് വ്യവസായമന്ത്രാലയം ഉറപ്പുവരുത്തണമെന്നാണ് ഇവരുടെ ആവശ്യം.
വിൽക്കുന്ന വസ്തുക്കളുടെ മുഴുവൻ വിശദാംശങ്ങളും സൈറ്റിൽ പ്രദർശിപ്പിക്കണമെന്നും, അറബി അടക്കമുള്ള ഭാഷകളിൽ വില രേഖപെടുത്തണമെന്നും ആവശ്യമുയർന്നു. ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉണ്ടായാൽ അവ ബോധിപ്പിക്കാൻ കാര്യക്ഷമമായ കോൺടാക്ട് നമ്പറും പല സൈറ്റുകളിലും ഇല്ലെന്നും ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി. പല വെബ്‌സൈറ്റുകളും ഓരോ ആളുകൾക്കും ഓരോ വിലയിലാണ് സാധനങ്ങൾ നൽകുന്നത് എന്നാണ് ഒമ്രാൻ അൽ കുവാരി എന്ന വ്യക്തിയുടെ വിമർശനം. താൻ 100 റിയാൽ കൊടുത്തുവാങ്ങിയ മൊബൈൽ ആക്സസറികൾ സുഹൃത്തിന് അതേ വെബ്‌സൈറ്റിൽ നിന്നും ലഭിച്ചത് 150 റിയാലിനാണെന്നും കുവാരി സാക്ഷ്യപ്പെടുത്തി. വെബ്സൈറ്റ് അധികൃതരോട് അന്വേഷിച്ചപ്പോൾ വില കൂടിയതാണെന്നാണ് മറുപടി ലഭിച്ചത്. ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കാതിരിക്കാൻ മന്ത്രാലയം ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.