September 17, 2019
September 17, 2019
ദോഹ: സൗദിയിൽ അരാംകോയുടെ എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു. അറബ് മേഖലയെ സംഘര്‍ഷങ്ങളില്‍നിന്ന് ഒഴിവാക്കി, മേഖലയുടെ സുരക്ഷ ഉറപ്പാക്കാനായി ഒന്നിച്ചുനില്‍ക്കണമെന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അൽതാനി ആവശ്യപ്പെട്ടു.
ബുഖൈഖിലെ തന്ത്രപ്രധാനവും സൈനികേതരവുമായ സംവിധാനങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ അപലപിക്കുന്നു. ഇത്തരം യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കേണ്ടതുണ്ട്. മേഖലയുടെ പൊതുസുരക്ഷ ഉറപ്പ് വരുത്താൻ കൂട്ടായ പരിശ്രമങ്ങളുണ്ടാകേണ്ടതുണ്ട്-ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാൻ ട്വീറ്റ് ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം യമന്‍ വിമതരായ ഹൂതികള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഹൂതികളുടെ അവകാശവാദം തള്ളിയ അമേരിക്ക സംഭവത്തിനു പിറകില്‍ ഇറാനാണെന്നാണ് ആരോപിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയര്‍ന്നിരുന്നു.